(ഈ കഥ കുട്ടികള്‍ക്ക് വേണ്ടി)
"ഞാനൊക്കെ ഒരു ദിവസം പന്ത്രണ്ടു മൈലില്‍ക്കൂടുതല്‍ നടന്നിട്ടാണ് സ്കൂളില്‍ പോയി വന്നിരുന്നത്", അച്ഛന്‍ ഇടയ്ക്ക് പറയാറുണ്ട്. ഇങ്ങനെ വെറുതെ തുടങ്ങുന്ന സംഭാഷണങ്ങള്‍ വലിയ ചില കഥകളില്‍ ചെന്നവസാനിക്കുക പതിവാണ്. അതില്‍ നിന്നും ഒന്നു പറയട്ടെ:
അച്ഛന്‍ ഹൈസ്കൂളില്‍ പഠിക്കാന്‍ പോയിരുന്ന കാലം. രാവിലെ അര വയര്‍ കഞ്ഞിയും കുടിച്ചു, ബാക്കി തൂക്കുപാത്രത്തിലാക്കി നടത്തം തുടങ്ങും. ആറ് മൈല്‍ അങ്ങോട്ടും ആറ് മൈല്‍ ഇങ്ങോട്ടും. സ്കൂളിലേയ്ക്കുള്ള നടത്തം രാവിലെയായതിനാല്‍ ഉഷാറാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ വിശന്നു തളര്‍ന്നു നടക്കാന്‍ വയ്യാതെ ഒരു വിധമാണ് വീടെത്തുക. സന്ധ്യയാവും മഴക്കാലത്തൊക്കെ വഞ്ചി കിട്ടാന്‍. രണ്ടു സ്ഥലത്ത് വഞ്ചിക്ക് വേണ്ടി കാത്തു നില്‍ക്കണം: വലിയ കടവും കടന്നു, പിന്നെ കനോലി കനാലും കടന്നു ഞങ്ങളുടെ ഗ്രാമത്തിലെയ്ക്ക്...
ഇങ്ങനെ നടന്നു കടവും കടന്നു വരുന്ന വഴിയിലെ ഒരു സ്ഥലമാണ് വലിയകുളം. ഒരു വലിയ കഥയുറങ്ങുന്ന സ്ഥലം.
ഇതു വഴി ഗുരുവായൂര്‍ ദേശക്കാരനായ ഒരു നമ്പൂതിരി, വടക്ക് ഒരു യാഗം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയാണ്.
നേരം വളരെ വൈകിയതിനാല്‍ ഇനി യാത്ര തുടരണോ എന്ന് ശങ്കിച്ച് നടക്കുമ്പോഴാണ് പെട്ടെന്നു മുന്നില്‍ വഴിവാണിഭവും, ചന്തയും, വ്യാപാരവും മറ്റും കെങ്കേമമായി നടക്കുന്നത് കാണുന്നത്.
വിശ്രമിക്കുമ്പോള്‍ കയ്യിലുള്ള ദക്ഷിണയും, മറ്റു ഉരുപ്പടികളും എങ്ങിനെ സൂക്ഷിച്ചു വെയ്ക്കും - അഥവാ ഉറങ്ങിപ്പോയാല്‍? - എന്ന് കരുതി അദ്ദേഹം തകൃതിയായി കച്ചവടം നടക്കുന്ന ഒരു ചായക്കടയിലെത്തി കടക്കാരനോട് പറഞ്ഞു:
"നോം ശ്ശി വടക്കുന്ന് വര്വ... നേരം അത്ര പന്ത്യല്ല...ഇന്യോട്ടു നടക്കാനും വയ്യ. ദൊക്കെത്തിരി പണോം ഉരുപ്പടികളും ആണ്. ഒന്നു സൂക്ഷിക്ക്യ. രാവിലെ നേരത്തെ എണീറ്റ് പൂവണ്ടതാ. അപ്പൊ മേടിക്കാം."
കടക്കാരന്‍ നല്ല വട്ടത്താടിയുള്ള ഒരു വയസ്സന്‍.
"അയിനെന്താ നമ്പൂരിശ്ശ... ദാ ങ്ങട് വെച്ചോളിന്‍" എന്ന് പറഞ്ഞ് മേശയുടെ വലിപ്പ് തുറന്നു കൊടുത്തു. തിരുമേനി ഭദ്രമായി കിഴി വെച്ച്, പുറത്തു മണലില്‍ തോര്‍ത്ത് വിരിച്ച് കിടപ്പായി. അദ്ദേഹം നിരവധി തവണ അത് വഴി കടന്നു പോയിട്ടുണ്ടെന്കിലും ഇങ്ങനെ ഒരു വിശേഷം കണ്ടിട്ടില്ല. പക്ഷെ അന്നൊക്കെ പകലായിരുന്നു യാത്ര.
രാവിലെ ഉണര്‍ന്നെണീറ്റ നമ്പൂരി, താന്‍ ഒരു കുളത്തിന്‍റെ കരയില്‍ കിടക്കുന്നതാണ് കണ്ടത്. പെട്ടെന്ന് കടയും, കടക്കാരനും, തലേ ദിവസം കണ്ട വാണിഭവും, കിഴിയേല്പ്പിച്ചതും മറ്റും ഓര്‍ത്തു. എന്നാല്‍ വിജനമായ ഒരു സ്ഥലത്തു താന്‍ കിടക്കുകയാണെന്നതൊഴിച്ചാല്‍, ആ ഭാഗത്ത് വേറെയൊന്നും ദൃശ്യമായിരുന്നില്ല.
തലേ ദിവസം ഇത്രയധികം ആളുകള്‍ അവിടെയുണ്ടായിരുന്നതായോ, ഒരു വാണിഭം നടന്ന ലക്ഷണമോ, പൊട്ടും പൊടിയുമോ അവിടെ കാണാനില്ലായിരുന്നു. കിഴി നഷ്ട്ടപ്പെട്ടതിലുള്ള കുണ്ഠിതത്തെക്കാളേറെ താന്‍ എന്ത് മറിമായമാണ് കാണുന്നതെന്നോര്‍ത്ത് അതിശയപ്പെടുകയായിരുന്നു. ഒരെത്തും പിടിയും കിട്ടുന്നില്ല.
'സുബഹി' ബാങ്ക് വിളി കേട്ട് നമ്പൂരി ആ വഴിക്ക് വെച്ചു പിടിച്ചു. വഴിയില്‍ കണ്ടവരോട് താന്‍ കണ്ട സംഭവം പറഞ്ഞു ഫലിപ്പിക്കാന്‍ നോക്കിയെങ്കിലും ആര്‍ക്കും അദ്ദേഹത്തെ മനസ്സിലാക്കാനോ സഹായിക്കാനോ ആയില്ല. ഏറെ പ്രായം ചെന്ന ഒരു ഹാജിയാര്‍, നമ്പൂരിയെ ആ നാട്ടിലെ പ്രമുഖനായ ഒരു മതപണ്ഡ്ടിതന്‍ കൂടിയായ 'തങ്ങളു'ടെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോയി.
നമ്പൂരിയെ ആദരിച്ചിരുത്തി വിവരമാരാഞ്ഞ തങ്ങള്‍, കഥ കേട്ട് ഒട്ടൊന്നു ചിരിച്ച് അദ്ദേഹത്തോട് പറഞ്ഞു.
"ങ്ങള് ആളൊരു ദിവ്യനാണെന്നു ഞമ്മക്ക് മനസ്സിലായി."
അടുത്ത കൊല്ലം ഇതേ ദിവസം വരണമെന്നും, തന്‍റെ വീട്ടില്‍ നേരത്തെ സന്ധ്യക്ക് മുന്‍പ് തന്നെ എത്തണമെന്നും ചട്ടം കെട്ടി.
തിരുമേനി, തങ്ങള്‍ പറഞ്ഞതനുസരിച്ച്, അടുത്ത വര്‍ഷം കൃത്യ ദിവസം തന്നെ എത്തി. രാത്രി ഏറെ വൈകിയതോടെ തങ്ങള്‍, നമ്പൂരിയെയും കൂട്ടി നടന്നു. താന്‍ കിടന്നിരുന്ന കുളക്കരയില്‍ നില്‍ക്കുന്നതായും, മുന്നില്‍ ഇന്നലെയെന്ന പോലെ വാണിഭവും, തിരക്കും, കച്ചവടവും നടക്കുന്നതായും കണ്ടു. നമ്പൂരിക്ക് അതിശയം മറയ്ക്കാനാവുന്നില്ല. അതേ ദൃശ്യം; അണുവിട വ്യത്യാസമില്ല.
"ങ്ങള് കിഴി കൊടുത്ത ചായക്കടക്കാരന്‍ അവടെണ്ടോ?" തങ്ങള്‍ ചോദിച്ചു.
അവര്‍ കുറച്ചു കൂടി അടുത്തെത്തി. അതേ കടക്കാരന്‍; തിരക്കും ബഹളവുമുള്ള അതേ കട.
"ഇനി ങ്ങള് പോയി ഇന്നലത്തെ ആ കിഴിങ്ങട് തരാന്‍ പറയിന്‍."
നമ്പൂരി ശങ്കിച്ചു നിന്നു.
"ങ്ങള് ഞാന്‍ പറയണ പോലെ ചെയ്യിന്‍; മറിമായൊക്കെ ഞാന്‍ ങ്ങടെ കിഴി കിട്ടീട്ട് പറഞ്ഞരാം."
നമ്പൂരി ധൈര്യമവലംബിച്ചു കടക്കാരന്റെയടുത്തെത്തി പറഞ്ഞു, "നോം ന്നലെ ഒരു കിഴി തന്നേര്‍ന്നു; അതിങ്ങട് കിട്ട്യാല്‍ വല്യേ ഉപകാരം".
കടക്കാരന്‍ മേശവലിപ്പ് തുറന്ന് കിഴി എടുത്ത് ചോദിച്ചു, "ദ്ന്ന്യല്ലെ ദാ കൊണ്ടോയ്ക്കൊളിന്‍. ഒക്കല്യെന്നു ഒന്നു തൊറന്ന് നോക്കിക്കോളിന്‍."
ജീവന്‍ കിട്ടിയാല്‍ മതി എന്ന് കരുതി കിഴി മേടിച്ച് നമ്പൂരി ഓടി തങ്ങളുടെയടുത്തെത്തി.
തങ്ങള്‍ കാര്യം പറഞ്ഞു കൊടുത്തു: ജിന്നുകളാണ് അവിടെ വാണിഭം നടത്തിയിരുന്നത്. അവരുടെ ഒരു ദിവസം ഒരു മനുഷ്യ വര്‍ഷമാണ്. അതിനാലാണ് തലേ ദിവസം തന്ന കിഴി തരാനായി ആവശ്യപ്പെടാന്‍ പറഞ്ഞത്.
സാധാരണ ജനങ്ങള്‍ക്ക് ഗോചരമല്ലാത്ത കാഴ്ച, നമ്പൂരി ഒരു ദിവ്യനായതിനാലാണ് കണ്ടത്. തങ്ങളും ഒരു ദിവ്യനായിരുന്നു. ഇവിടെ കൊല്ലത്തില്‍ രാത്രി ഏറെ വൈകി മാത്രം നടക്കുന്ന ഈ വാണിഭത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നു. മനുഷ്യ സഞ്ചാരം നടത്തി അവരെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി അദ്ദേഹം ഈ വഴി യാത്ര കഴിവതും ഒഴിവാക്കുകയാണ് പതിവ്.
"ങ്ങളോട് ആദ്യം തന്നെ സത്യം പറഞ്ഞാല്‍ പേടിക്കണ്ട എന്ന് ബിചാരിച്ചാണ്, കിഴി കിട്ടീട്ട് കാര്യം പറയാന്ന് പറഞ്ഞത്."
തങ്ങള്‍ പറഞ്ഞു.
നേരം പുലരുന്നു...
നമ്പൂരി സന്തോഷവാനായി യാത്ര ചോദിച്ചു. ഓര്‍മ്മക്കായി ഒരു മോതിരം തങ്ങള്‍ക്ക് സമ്മാനിച്ചു; പക്ഷെ ഇനിയൊരിക്കലാവാം എന്ന് പറഞ്ഞു അദ്ദേഹം അത് സ്നേഹപൂര്‍വ്വം നിരസിച്ചു.
ഈ വഴി സ്കൂളില്‍ നിന്നും വരുമ്പോള്‍ പലപ്പോഴും അച്ഛന്‍ ആ കുളം നോക്കി നിന്നിട്ടുണ്ടത്രേ - എന്തൊക്കെയോ അത്ഭുത കഥകളുറങ്ങുന്ന പ്രദേശം!
സുരേഷ് (17.01.09)
Friday, January 16, 2009
Thursday, January 15, 2009
സ്വാമിയാര്‍
മിക്കവാറും മണ്ഡല മാസകാലാരംഭത്തിലാണ് സ്വാമിയാര്‍ എവിടെനിന്നെന്നില്ലാതെ അമ്പല പരിസരത്ത് പ്രത്യക്ഷപ്പെടുക.(പിന്നെ അടുത്ത കൊല്ലം ഇതേ കാലത്തായിരിക്കും നാം കാണുക.) പ്രായം എണ്പതിനോടടുത്തു കാണും. തോളിറങ്ങി ജട പിണഞ്ഞ മുടി അഞ്ചാറു ഇഴകളായി കിടക്കുന്നു. നീണ്ട താടി. വെള്ള മുണ്ട് ചുറ്റി, ഒരു വെള്ളത്തോര്‍ത്തു പുതച്ചേ സ്വാമിയെ ഞാന്‍ കണ്ടിട്ടുള്ളു.
മേലെ ആല്‍ത്തറയില്‍ പ്രഭാത വേളകളിലും സന്ധ്യാ സമയങ്ങളിലും ധ്യാനനിരതനായി കാണാം. അയ്യപ്പന്മാരുടെ ഭജനകളിലും, ഭിക്ഷകളിലും മറ്റും സ്വാമിയാര്‍ പങ്കെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഗ്രന്ഥങ്ങള്‍ നോക്കി വലിയ ഉച്ചത്തിലല്ലാതെ പാരായണം ചെയ്യുന്നത് കേള്‍ക്കാം. ഈ മണ്ഡല മാസക്കാലയളവില്‍ ഒരിക്കല്‍ മാത്രം വീടുകളില്‍ - നായര്‍ ഭവനങ്ങളിലും, ഇല്ലങ്ങളിലും - ഭിക്ഷ ചോദിച്ചു വരും. അദ്ദേഹത്തിന് ഭിക്ഷ കൊടുക്കുന്നത് പരമ പുണ്യമാണെന്നാണ് അമ്മമ്മ പറയാറുള്ളത്.
മൂന്ന് വിരലുകള്‍ കൂട്ടിതൊട്ട ഭസ്മക്കുറി ആ വിശാലമായ നെറ്റിയില്‍ എപ്പോഴും തെളിഞ്ഞു കാണാം. പ്രൌഡി വിളിച്ചോതുന്ന മുഖം. ആരോടും അധികം സംസാരിക്കില്ല. ഒരു പുഞ്ചിരി ആ മുഖത്ത് ഒളിഞ്ഞിരിയ്ക്കുനത് കാണാം. അയ്യപ്പന്‍ വിളക്കും, പന്തീരായിരവും കഴിഞ്ഞു, മകരവിളക്കിന് പോകുന്ന അയ്യപ്പന്മാര്‍ കെട്ടുനിറച്ച് യാത്രയാകുന്നതോടെ സ്വാമിയാരും അപ്രത്യക്ഷനാവും.
ഒരു കുളിരും, തണുപ്പും, ഈറന്‍ കാറ്റും വന്നു നമ്മെ തൊട്ടു 'ഇതാ പ്രകൃതി മാറുന്നു' എന്ന് വിളിച്ചോതുമ്പോള്‍, സ്വാമിയാരുടെ പ്രത്യക്ഷപ്പെടല്‍ പ്രകൃതിയുടെ മറ്റൊരു കൃത്യമായ മുറയാണോ എന്ന് തോന്നിപ്പോകും!
വൈകുന്നേരങ്ങളില്‍, ഞങ്ങള്‍ - കുട്ടികള്‍ - കുളം കലക്കി മറിഞ്ഞു സന്ധ്യയോടെ വീടണയും. പിന്നെ, ഈറന്‍ മാറി, ഭജനയ്ക്കായി അമ്പലത്തിലെത്തും. ഈ നേരത്താണ് മേലെ ആല്‍ത്തറയില്‍ ഇരിക്കുന്ന സ്വാമിയാരെ ഞാന്‍ ശ്രദ്ധിക്കുക. ഇരുട്ട് പരക്കുന്നതോടെ അദ്ദേഹം ആല്‍ത്തറയില്‍ നിന്നും എണീറ്റ് മേലെ വേട്ടെയ്ക്കൊരു മകന്‍ ക്ഷേത്രത്തിന്‍റെ വിശാലമായ മുറ്റത്ത് ഒരു കോണില്‍ മാനത്ത് ദൃഷ്ടി പതിപ്പിച്ചിരിക്കുന്നതു കാണാം. ഇത്ര ശ്രദ്ധയോടെ ആകാശം നോക്കിയിരിക്കുന്നത് കണ്ടാല്‍ നക്ഷത്രമെണ്ണുകയാണോ എന്ന് തോന്നും.
ഒരു പതിനാലുകാരന്‍ എങ്ങിനെ സ്വാമിയരെ ചെന്നു കാണും, എന്ത് ചോദിക്കും. ഓര്‍മ്മ വെച്ച നാള്‍ തൊട്ടു എല്ലാ വര്‍ഷവും കാണുന്ന സ്വാമിയാരെ ഒന്നടുത്തറിയണം, ഞാനുറച്ചു. പക്ഷെ എന്ത് ചോദിക്കും, എങ്ങിനെ തുടങ്ങും, അറിയില്ല. ആ മുഖത്തെ ഗൌരവവും, ചൈതന്യവും, എന്നെ അധീരനാക്കി. എന്നാല്‍ ആ ഒളിഞ്ഞു കിടക്കുന്ന പുഞ്ചിരി എനിക്ക് ധൈര്യം പകര്‍ന്നു തന്നു.
ഒരു വൈകുന്നേരം ധൈര്യമവലംബിച്ചു ഞാന്‍ തെല്ലകലെ...ഒരു പത്തു പടി താഴെ ഇരുന്നു. അദ്ദേഹം മേലെ ആല്‍ത്തറയില്‍ ഇരിക്കുകയാണ്. ഓരോ പടികള്‍ ഇടയ്ക്ക് കയറി ഒരു രണ്ടു-മൂന്നു പടി അടുത്തായെത്തി. അദ്ദേഹം ഗ്രന്ഥ പാരായണം നിര്‍ത്തി. മെല്ലെ ഇരുട്ട് പരക്കാന്‍ തുടങ്ങി. ഇതു തന്നെ അവസരം; ഞാനടുത്തെത്തി മുരടനക്കി.
"എന്താ കുട്ടി?", പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു.
"ഒന്നൂല്യ", ഞാന്‍ വിനയപുരസ്സരം പറഞ്ഞു.
"എന്താ അറിയണ്ടത്?", എന്‍റെ മനസ്സു വായിച്ച പോലെ അദ്ദേഹം ചോദിച്ചു.
എന്റെ ചുണ്ടില്‍ പുഞ്ചിരി പൊടിഞ്ഞു. മനസ്സില്‍ കരുതി, മറ്റുള്ളവരുടെ മനസ്സു വായിക്കുമോ. അങ്ങനെ ആദ്യത്തെ ചോദ്യവും എന്നില്‍ നിന്നും ഞാനറിയാതെ പുറത്തു വന്നു:
"സ്വാമി, ദിവ്യനാണോ?"
അദ്ദേഹം പതിയെ ചിരിച്ചു. "ഞാനോ, ഒരു സാധാരണ മനുഷ്യന്‍..ദിവ്യത്വമൊന്നുമില്ല".
ആള്‍ കുഴപ്പമില്ല, ആശ്വാസം.
"പിന്നെയെങ്ങനെ എന്റെ മനസ്സു വായിച്ചു? അങ്ങയെ കുറിച്ചു അറിഞ്ഞാല്‍ കൊള്ളാം."
"ആട്ടെ, കുട്ടിയെവിടെത്ത്യാ?"
ഞാന്‍ വീടും, അമ്മമ്മയുടെ പേരും പറഞ്ഞു.
(അമ്മമ്മ നാട്ടിലെ ഒരു അറിയപ്പെടുന്ന വ്യക്തിയാണ്).
"ഞാനറിയും, ആ പാടത്തിന്റെ കരയ്ക്കലെ വീടല്ലേ?"
എനിക്ക് സന്തോഷം തോന്നി.
"സ്വാമിയാര്‍, ഈ മണ്ഡലക്കാലം കഴിഞ്ഞാല്‍ എവിടെ പോകുന്നു? പിന്നെ അടുത്ത കൊല്ലം ഇവിടെ വരുന്നതു വരെ എവിടെയാണ്?", ഞാന്‍ അമിത സ്വാതന്ത്ര്യം കാണിക്കയാണോ?
"എന്നോടിത് വരെ ആരും ചോദിയ്ക്കാത്ത ഒരു കാര്യമാണ്. കുട്ടിയെ എനിക്കിഷ്ടമായി; ആട്ടെ നാളെ നേരത്തെ വരിക, ന്ന് ശ്ശി വൈകി".
ഞാന്‍ സമ്മതിച്ചു.
പിറ്റേന്ന് ഞാന്‍ നേരത്തെയെത്തി. ആല്‍മരച്ചില്ലകളില്‍ കിളികള്‍ ചേക്കേറുന്നു. ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമാകുന്നു. അദ്ദേഹം അവിടെത്തന്നെ; മേലെ അമ്പലമുറ്റത്ത് ഒരൊഴിഞ്ഞ കോണില്‍.
എനിക്ക് അവിലും, ശര്‍ക്കരയും തന്നു. "ഇതൊക്കെയാണെന്റെ ആഹാരം. ജീവന്‍ കിടക്കാന്‍ ഇതു മതി."
"എന്നെക്കുറിച്ചറിയാന്‍...ഒന്നുമില്ല കുഞ്ഞേ...എന്നാലും പറയാം."
"മകരവിളക്ക് തൊഴാന്‍ അയ്യപ്പന്‍മാര്‍ കെട്ട് നിറച്ചു യാത്രയാകുന്നതോടെ ഞാനും ഇവിടന്നു തിരിയ്ക്കും. പിന്നെ അമ്പലങ്ങളില്‍ രാത്രി കഴിച്ചു കൂട്ടി ഒരു നാലഞ്ച് ദിവസത്തിനുള്ളില്‍ എന്‍റെ വാസസ്ഥലത്തെത്തും - കിഴക്ക് ഒരു മലയുടെ മേലാണ് - ഒരു ചെറിയ ആശ്രമം. ഒന്നുമില്ല; ഒരു കൊച്ചു കുടിലും പിന്നെ കൂട്ടിനായി ആ താഴ്വാരത്തെ കുറച്ചു ജീവികളും - മയില്‍, കുരങ്ങന്‍, കൊച്ചു പക്ഷികള്‍ എന്നിവ. അടുത്തൊരു നീര്‍ച്ചാലുണ്ട് - ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍ - ഭഗവാന്‍റെ സ്നേഹം പോലെ നിര്‍മ്മലം, പവിത്രം. കൊല്ലത്തിലെ ബാക്കി കാലം അവിടെ കഴിച്ചു കൂട്ടും. ഇതിനിടെ യാത്രകള്‍ - ചിലപ്പോള്‍ ദൂര യാത്രകള്‍ - നടത്തും. കാശി, രാമേശ്വരം, തിരുപ്പതി, കാളീഘട്ട്, ബേലൂര്‍ മഠം, താരകേശ്വര്‍...ഇങ്ങനെ അമ്പലങ്ങളായ അമ്പലങ്ങളൊക്കെ കാണും.
"ആശ്രമത്തില്‍, മല കയറി ചിലര്‍ വര്‍ഷ കാലത്തു അഭയം തേടും - കാട്ടുവാസികളാണ്.
നമ്മെക്കാള്‍ ശുദ്ധര്‍; നുണ പറയാനറിയാത്തവര്‍.
"മനുഷ്യന്‍ എന്തിനാണ് ജന്മമെടുക്കുന്നത്? പുണ്യവും പാപവും പേറണം. നാമറിയാതെ ചെയ്യുന്ന ചില കര്‍മ്മങ്ങള്‍ പാപങ്ങളായി ഭവിക്കാറുണ്ട്. ഏറെ ദൂരം ചെല്ലുമ്പോള്‍ അവ പാപങ്ങള്‍ ആയിരുന്നു എന്ന തിരിച്ചറിവ് മതി; ആ പാപമകലും. ചെറുപ്പത്തിന്റെ തിളപ്പില്‍ മനുഷ്യന്‍ സ്വയം മറക്കും. എല്ലാം ശരിയാണെന്ന് തോന്നും. തിരിച്ചറിവെന്ന അവസ്ഥ വരണം. കാലം തെളിയിക്കാത്തതായി ഒന്നുമില്ല. സത്യമേ എന്നും ജയിക്കൂ; ഇത്തിരി വൈകിയാണെങ്കില്‍ കൂടി."
ഞാന്‍ എന്തെന്നില്ലാതെ വിയര്‍ത്തു. എനിക്ക് മുഴുവനും മനസ്സിലാവാത്തതാണോ? അദ്ദേഹം തുടരുകയാണ്:
"മനുഷ്യന്‍ എന്തിനായാണ് പരാക്രമം കാണിക്കുന്നത്? നാമെന്തിനാണ് സ്വാര്‍ത്ഥ മതികളായിപ്പോകുന്നത്? പ്രകൃതിയില്‍ വേണ്ടതെല്ലാം ആവശ്യത്തിനുണ്ട്. പിന്നെ, "എന്‍റെ മാത്രം" എന്ന ചിന്ത വന്നാല്‍ സഹജീവികള്‍ - ദുര്‍ബ്ബലര്‍ - എന്ത് ചെയ്യും? പ്രകൃതി എന്ന് വെച്ചാല്‍ മനുഷ്യന്‍ മാത്രമല്ല. പക്ഷിമൃഗാദികളും, വൃക്ഷലതാദികളും, പുല്ലും, പൂവും, പുഴുവും, ഉറുമ്പും, പാമ്പും, തേളും, എല്ലാമെല്ലാം അടങ്ങുന്നതാണ്. നമ്മെ സൃഷ്‌ടിച്ച ഈശ്വരന്‍ തന്നെയാണ് അവര്‍ക്കും ജന്മമേകിയത്. ഭയം തോന്നുമ്പോഴാണോ നാം ഈശ്വരനെ ഉപാസിക്കേണ്ടത്? എപ്പോഴും ഈശ്വര പ്രാര്‍ത്ഥന വേണം. അത് - പ്രാര്‍ത്ഥന - വെറും കാര്യ സാദ്ധ്യത്തിനായാവരുത്. ഭക്തി ഒരു നിഷ്ഠയായിരിക്കണം, കാട്ടിക്കൂട്ടലാവരുത്. ശരണം വിളികള്‍ മുഴങ്ങേണ്ടത് മനസ്സിനുള്ളില്ലാവണം; പുറത്തു ആള്‍ക്കാര്‍ കേള്‍ക്കാന്‍ വേണ്ടി ശരണം വിളിച്ചിട്ട് കാര്യമില്ല. മൌന പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കും. നമ്മുടെ ജന്മം കൊണ്ടു ഒരു അര്‍ത്ഥമുണ്ടാകേണം. നാലാളറിയിച്ച് ഞാനും ധര്‍മ്മം കൊടുത്തു എന്ന് തെളിയിക്കുന്നതില്‍ അര്‍ത്ഥമില്ല."
ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നാലും മുഴുവനും മനസ്സിലാകുന്നില്ല. മേലെ ആകാശത്തില്‍ ഇടയ്ക്കിടയ്ക്ക് ചെറിയ മിന്നല്‍പ്പിണരുകള്‍. ഒരു തണുത്ത കാറ്റടിക്കാന്‍ തുടങ്ങി. ആലിലകള്‍ ഇളകി മറിയുന്നു. എന്‍റെ മുന്നില്‍ സ്വാമിയാര്‍ ഒരു ഹിമാലയമായി വളര്‍ന്നു.
"കുട്ടി എന്താ ആലോചിക്കുന്നത്? വന്നതും, കണ്ടതും, അബദ്ധമായി എന്നുണ്ടോ?" സ്വാമിയാര്‍ ചോദിച്ചു.
"ഏയ്, അങ്ങന്യൊന്നും ഇല്യാ, സ്വാമിയെ മനസ്സിലാക്കാന്‍ ഞാനിനിയും വലുതാവേണം എന്ന് തോന്നുന്നു"
"മതി, ഇത്ര മതി, ഇതു തന്നെയാണ് തിരിച്ചറിവ്" അദ്ദേഹം പറഞ്ഞു. "ഇതും കൂടി കേള്‍ക്കുക, എന്നിട്ട് വീട്ടില്‍ പൊയ്ക്കൊള്ളു."
"കുട്ടിയെപ്പോലെ, എനിക്കും നിറമാര്‍ന്ന ഒരു ബാല്യവും, കൌമാരവും, ഒക്കെ ഉണ്ടായിരുന്നു. പ്രണയമുണ്ടായിരുന്നു; സ്നേഹം പകര്‍ന്ന് തന്ന ഒരു കുഞ്ഞു പാവാടക്കാരിയുണ്ടായിരുന്നു എല്ലാമെല്ലാം വേണ്ടുവോളം..."
സ്വാമിയാര്‍ തുടര്‍ന്നു: "സ്നേഹം ദിവ്യമായ ഒരു ഔഷധമാണല്ലോ. കയ്പ്പും, ചവര്‍പ്പും, മധുരവും, നമുക്കാസ്വദിക്കാനാവണം. കേവലം, മധുരം മാത്രം പ്രതീക്ഷിക്കരുത്. പക്ഷെ, ഞാന്‍ നേരത്തെ പറഞ്ഞ പോലെ നാം ഇളം പ്രായത്തില്‍ അരുതാത്തതിലെയ്ക്കെടുത്തു ചാടും. അനുഭവസ്ഥര്‍ പറയുന്നതു ചെവിക്കൊള്ളില്ല..."
സ്വാമിയാര്‍ എന്താണ് പറഞ്ഞു വരുന്നതു? അദ്ദേഹം പ്രണയിച്ചിരുന്നോ? വിവാഹം കഴിച്ചിരുന്നോ? വിരക്തി തോന്നി സംന്യസിച്ചതാണോ? എങ്ങിനെ ചോദിക്കും.
പൊടുന്നനെ ആര്‍ത്തിരമ്പി മഴ വന്നു; ആടിയുലഞ്ഞൊരു കാറ്റും. ദീപസ്തംഭത്തിലെ തിരികള്‍ കെട്ടു.
"പൊയ്ക്കോളൂ, കുട്ടി പൊയ്ക്കോളൂ" സ്വാമിയാര്‍ പറഞ്ഞു.
"ഞാന്‍ നാളെ വരാം. അങ്ങെനിക്കു കുറെ ഉപദേശങ്ങള്‍ തന്നു."
"പൊയ്ക്കോളൂ, നന്നായി വരും."
കൂട്ടുകാരുടെയിടയില്‍ സ്വാമിയാരെക്കണ്ട വിവരം പറയാന്‍ കൊതിയായി. ആരും അടുത്ത് ചെല്ലാത്ത സ്വാമിയാരുടെ മനസ്സു കേട്ട ഞാന്‍ മതില്‍ക്കെട്ടും കടന്ന്, പടികളിറങ്ങി ഓടി.
നാളെ കേള്‍ക്കാന്‍ പോകുന്ന തത്ത്വോപദേശങ്ങള്‍, അനുഭവങ്ങള്‍, തീര്‍ത്ഥയാത്രാ വിവരണങ്ങള്‍ - ഞാന്‍ കോള്‍മയിര്‍ കൊണ്ടു. സാധാരണ ചെറു ബാല്യക്കാര്‍ ചെല്ലാന്‍ മടിക്കുന്നെടത്ത് ഞാന്‍ ഇറങ്ങി ചെന്നിരിക്കുന്നു. ഭീതിയോടെ കണ്ടിരുന്ന ഒരു വ്യക്തി, നിര്‍മ്മല സ്നേഹത്തിന്റെ ഉറവയാണെന്ന് കണ്ടെത്തി ഞാന്‍!
അയ്യപ്പന്‍ വിളക്ക് കഴിഞ്ഞിട്ടില്ല! 'പന്തീരായിരം' കഴിഞ്ഞിട്ടില്ല!! അയ്യപ്പന്‍മാര്‍ മകരവിളക്കിനായി കെട്ടു നിറച്ചു പോയിട്ടുമില്ല!!! ഇതെന്തു സംഭവിച്ചു? പതിവു തെറ്റിച്ചു സ്വാമിയാര്‍ യാത്രയായിരിക്കുന്നു!
മഞ്ഞും തണുപ്പും പോയ പോലെ! പ്രകൃതി പെട്ടെന്ന് മാറിയോ? സ്വാമിയാര്‍ പോയതിനാല്‍ പ്രകൃതിയും പരിഭവിച്ചുവോ?
ഞാനാണോ തെറ്റുകാരന്‍?
അടുത്ത മണ്ഡല കാലത്തിനായി ഞാന്‍ കാത്തിരുന്നു....!
മഞ്ഞും തണുപ്പും കുളിരും ഈറന്‍ കാറ്റുമായി പ്രകൃതി വീണ്ടും വന്നു...അദ്ദേഹം വന്നില്ല ..പിന്നീടൊരിക്കലും!
(സുരേഷ്) 16.01.09
മേലെ ആല്‍ത്തറയില്‍ പ്രഭാത വേളകളിലും സന്ധ്യാ സമയങ്ങളിലും ധ്യാനനിരതനായി കാണാം. അയ്യപ്പന്മാരുടെ ഭജനകളിലും, ഭിക്ഷകളിലും മറ്റും സ്വാമിയാര്‍ പങ്കെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഗ്രന്ഥങ്ങള്‍ നോക്കി വലിയ ഉച്ചത്തിലല്ലാതെ പാരായണം ചെയ്യുന്നത് കേള്‍ക്കാം. ഈ മണ്ഡല മാസക്കാലയളവില്‍ ഒരിക്കല്‍ മാത്രം വീടുകളില്‍ - നായര്‍ ഭവനങ്ങളിലും, ഇല്ലങ്ങളിലും - ഭിക്ഷ ചോദിച്ചു വരും. അദ്ദേഹത്തിന് ഭിക്ഷ കൊടുക്കുന്നത് പരമ പുണ്യമാണെന്നാണ് അമ്മമ്മ പറയാറുള്ളത്.
മൂന്ന് വിരലുകള്‍ കൂട്ടിതൊട്ട ഭസ്മക്കുറി ആ വിശാലമായ നെറ്റിയില്‍ എപ്പോഴും തെളിഞ്ഞു കാണാം. പ്രൌഡി വിളിച്ചോതുന്ന മുഖം. ആരോടും അധികം സംസാരിക്കില്ല. ഒരു പുഞ്ചിരി ആ മുഖത്ത് ഒളിഞ്ഞിരിയ്ക്കുനത് കാണാം. അയ്യപ്പന്‍ വിളക്കും, പന്തീരായിരവും കഴിഞ്ഞു, മകരവിളക്കിന് പോകുന്ന അയ്യപ്പന്മാര്‍ കെട്ടുനിറച്ച് യാത്രയാകുന്നതോടെ സ്വാമിയാരും അപ്രത്യക്ഷനാവും.
ഒരു കുളിരും, തണുപ്പും, ഈറന്‍ കാറ്റും വന്നു നമ്മെ തൊട്ടു 'ഇതാ പ്രകൃതി മാറുന്നു' എന്ന് വിളിച്ചോതുമ്പോള്‍, സ്വാമിയാരുടെ പ്രത്യക്ഷപ്പെടല്‍ പ്രകൃതിയുടെ മറ്റൊരു കൃത്യമായ മുറയാണോ എന്ന് തോന്നിപ്പോകും!
വൈകുന്നേരങ്ങളില്‍, ഞങ്ങള്‍ - കുട്ടികള്‍ - കുളം കലക്കി മറിഞ്ഞു സന്ധ്യയോടെ വീടണയും. പിന്നെ, ഈറന്‍ മാറി, ഭജനയ്ക്കായി അമ്പലത്തിലെത്തും. ഈ നേരത്താണ് മേലെ ആല്‍ത്തറയില്‍ ഇരിക്കുന്ന സ്വാമിയാരെ ഞാന്‍ ശ്രദ്ധിക്കുക. ഇരുട്ട് പരക്കുന്നതോടെ അദ്ദേഹം ആല്‍ത്തറയില്‍ നിന്നും എണീറ്റ് മേലെ വേട്ടെയ്ക്കൊരു മകന്‍ ക്ഷേത്രത്തിന്‍റെ വിശാലമായ മുറ്റത്ത് ഒരു കോണില്‍ മാനത്ത് ദൃഷ്ടി പതിപ്പിച്ചിരിക്കുന്നതു കാണാം. ഇത്ര ശ്രദ്ധയോടെ ആകാശം നോക്കിയിരിക്കുന്നത് കണ്ടാല്‍ നക്ഷത്രമെണ്ണുകയാണോ എന്ന് തോന്നും.
ഒരു പതിനാലുകാരന്‍ എങ്ങിനെ സ്വാമിയരെ ചെന്നു കാണും, എന്ത് ചോദിക്കും. ഓര്‍മ്മ വെച്ച നാള്‍ തൊട്ടു എല്ലാ വര്‍ഷവും കാണുന്ന സ്വാമിയാരെ ഒന്നടുത്തറിയണം, ഞാനുറച്ചു. പക്ഷെ എന്ത് ചോദിക്കും, എങ്ങിനെ തുടങ്ങും, അറിയില്ല. ആ മുഖത്തെ ഗൌരവവും, ചൈതന്യവും, എന്നെ അധീരനാക്കി. എന്നാല്‍ ആ ഒളിഞ്ഞു കിടക്കുന്ന പുഞ്ചിരി എനിക്ക് ധൈര്യം പകര്‍ന്നു തന്നു.
ഒരു വൈകുന്നേരം ധൈര്യമവലംബിച്ചു ഞാന്‍ തെല്ലകലെ...ഒരു പത്തു പടി താഴെ ഇരുന്നു. അദ്ദേഹം മേലെ ആല്‍ത്തറയില്‍ ഇരിക്കുകയാണ്. ഓരോ പടികള്‍ ഇടയ്ക്ക് കയറി ഒരു രണ്ടു-മൂന്നു പടി അടുത്തായെത്തി. അദ്ദേഹം ഗ്രന്ഥ പാരായണം നിര്‍ത്തി. മെല്ലെ ഇരുട്ട് പരക്കാന്‍ തുടങ്ങി. ഇതു തന്നെ അവസരം; ഞാനടുത്തെത്തി മുരടനക്കി.
"എന്താ കുട്ടി?", പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു.
"ഒന്നൂല്യ", ഞാന്‍ വിനയപുരസ്സരം പറഞ്ഞു.
"എന്താ അറിയണ്ടത്?", എന്‍റെ മനസ്സു വായിച്ച പോലെ അദ്ദേഹം ചോദിച്ചു.
എന്റെ ചുണ്ടില്‍ പുഞ്ചിരി പൊടിഞ്ഞു. മനസ്സില്‍ കരുതി, മറ്റുള്ളവരുടെ മനസ്സു വായിക്കുമോ. അങ്ങനെ ആദ്യത്തെ ചോദ്യവും എന്നില്‍ നിന്നും ഞാനറിയാതെ പുറത്തു വന്നു:
"സ്വാമി, ദിവ്യനാണോ?"
അദ്ദേഹം പതിയെ ചിരിച്ചു. "ഞാനോ, ഒരു സാധാരണ മനുഷ്യന്‍..ദിവ്യത്വമൊന്നുമില്ല".
ആള്‍ കുഴപ്പമില്ല, ആശ്വാസം.
"പിന്നെയെങ്ങനെ എന്റെ മനസ്സു വായിച്ചു? അങ്ങയെ കുറിച്ചു അറിഞ്ഞാല്‍ കൊള്ളാം."
"ആട്ടെ, കുട്ടിയെവിടെത്ത്യാ?"
ഞാന്‍ വീടും, അമ്മമ്മയുടെ പേരും പറഞ്ഞു.
(അമ്മമ്മ നാട്ടിലെ ഒരു അറിയപ്പെടുന്ന വ്യക്തിയാണ്).
"ഞാനറിയും, ആ പാടത്തിന്റെ കരയ്ക്കലെ വീടല്ലേ?"
എനിക്ക് സന്തോഷം തോന്നി.
"സ്വാമിയാര്‍, ഈ മണ്ഡലക്കാലം കഴിഞ്ഞാല്‍ എവിടെ പോകുന്നു? പിന്നെ അടുത്ത കൊല്ലം ഇവിടെ വരുന്നതു വരെ എവിടെയാണ്?", ഞാന്‍ അമിത സ്വാതന്ത്ര്യം കാണിക്കയാണോ?
"എന്നോടിത് വരെ ആരും ചോദിയ്ക്കാത്ത ഒരു കാര്യമാണ്. കുട്ടിയെ എനിക്കിഷ്ടമായി; ആട്ടെ നാളെ നേരത്തെ വരിക, ന്ന് ശ്ശി വൈകി".
ഞാന്‍ സമ്മതിച്ചു.
പിറ്റേന്ന് ഞാന്‍ നേരത്തെയെത്തി. ആല്‍മരച്ചില്ലകളില്‍ കിളികള്‍ ചേക്കേറുന്നു. ശരണം വിളികളാല്‍ അന്തരീക്ഷം മുഖരിതമാകുന്നു. അദ്ദേഹം അവിടെത്തന്നെ; മേലെ അമ്പലമുറ്റത്ത് ഒരൊഴിഞ്ഞ കോണില്‍.
എനിക്ക് അവിലും, ശര്‍ക്കരയും തന്നു. "ഇതൊക്കെയാണെന്റെ ആഹാരം. ജീവന്‍ കിടക്കാന്‍ ഇതു മതി."
"എന്നെക്കുറിച്ചറിയാന്‍...ഒന്നുമില്ല കുഞ്ഞേ...എന്നാലും പറയാം."
"മകരവിളക്ക് തൊഴാന്‍ അയ്യപ്പന്‍മാര്‍ കെട്ട് നിറച്ചു യാത്രയാകുന്നതോടെ ഞാനും ഇവിടന്നു തിരിയ്ക്കും. പിന്നെ അമ്പലങ്ങളില്‍ രാത്രി കഴിച്ചു കൂട്ടി ഒരു നാലഞ്ച് ദിവസത്തിനുള്ളില്‍ എന്‍റെ വാസസ്ഥലത്തെത്തും - കിഴക്ക് ഒരു മലയുടെ മേലാണ് - ഒരു ചെറിയ ആശ്രമം. ഒന്നുമില്ല; ഒരു കൊച്ചു കുടിലും പിന്നെ കൂട്ടിനായി ആ താഴ്വാരത്തെ കുറച്ചു ജീവികളും - മയില്‍, കുരങ്ങന്‍, കൊച്ചു പക്ഷികള്‍ എന്നിവ. അടുത്തൊരു നീര്‍ച്ചാലുണ്ട് - ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍ - ഭഗവാന്‍റെ സ്നേഹം പോലെ നിര്‍മ്മലം, പവിത്രം. കൊല്ലത്തിലെ ബാക്കി കാലം അവിടെ കഴിച്ചു കൂട്ടും. ഇതിനിടെ യാത്രകള്‍ - ചിലപ്പോള്‍ ദൂര യാത്രകള്‍ - നടത്തും. കാശി, രാമേശ്വരം, തിരുപ്പതി, കാളീഘട്ട്, ബേലൂര്‍ മഠം, താരകേശ്വര്‍...ഇങ്ങനെ അമ്പലങ്ങളായ അമ്പലങ്ങളൊക്കെ കാണും.
"ആശ്രമത്തില്‍, മല കയറി ചിലര്‍ വര്‍ഷ കാലത്തു അഭയം തേടും - കാട്ടുവാസികളാണ്.
നമ്മെക്കാള്‍ ശുദ്ധര്‍; നുണ പറയാനറിയാത്തവര്‍.
"മനുഷ്യന്‍ എന്തിനാണ് ജന്മമെടുക്കുന്നത്? പുണ്യവും പാപവും പേറണം. നാമറിയാതെ ചെയ്യുന്ന ചില കര്‍മ്മങ്ങള്‍ പാപങ്ങളായി ഭവിക്കാറുണ്ട്. ഏറെ ദൂരം ചെല്ലുമ്പോള്‍ അവ പാപങ്ങള്‍ ആയിരുന്നു എന്ന തിരിച്ചറിവ് മതി; ആ പാപമകലും. ചെറുപ്പത്തിന്റെ തിളപ്പില്‍ മനുഷ്യന്‍ സ്വയം മറക്കും. എല്ലാം ശരിയാണെന്ന് തോന്നും. തിരിച്ചറിവെന്ന അവസ്ഥ വരണം. കാലം തെളിയിക്കാത്തതായി ഒന്നുമില്ല. സത്യമേ എന്നും ജയിക്കൂ; ഇത്തിരി വൈകിയാണെങ്കില്‍ കൂടി."
ഞാന്‍ എന്തെന്നില്ലാതെ വിയര്‍ത്തു. എനിക്ക് മുഴുവനും മനസ്സിലാവാത്തതാണോ? അദ്ദേഹം തുടരുകയാണ്:
"മനുഷ്യന്‍ എന്തിനായാണ് പരാക്രമം കാണിക്കുന്നത്? നാമെന്തിനാണ് സ്വാര്‍ത്ഥ മതികളായിപ്പോകുന്നത്? പ്രകൃതിയില്‍ വേണ്ടതെല്ലാം ആവശ്യത്തിനുണ്ട്. പിന്നെ, "എന്‍റെ മാത്രം" എന്ന ചിന്ത വന്നാല്‍ സഹജീവികള്‍ - ദുര്‍ബ്ബലര്‍ - എന്ത് ചെയ്യും? പ്രകൃതി എന്ന് വെച്ചാല്‍ മനുഷ്യന്‍ മാത്രമല്ല. പക്ഷിമൃഗാദികളും, വൃക്ഷലതാദികളും, പുല്ലും, പൂവും, പുഴുവും, ഉറുമ്പും, പാമ്പും, തേളും, എല്ലാമെല്ലാം അടങ്ങുന്നതാണ്. നമ്മെ സൃഷ്‌ടിച്ച ഈശ്വരന്‍ തന്നെയാണ് അവര്‍ക്കും ജന്മമേകിയത്. ഭയം തോന്നുമ്പോഴാണോ നാം ഈശ്വരനെ ഉപാസിക്കേണ്ടത്? എപ്പോഴും ഈശ്വര പ്രാര്‍ത്ഥന വേണം. അത് - പ്രാര്‍ത്ഥന - വെറും കാര്യ സാദ്ധ്യത്തിനായാവരുത്. ഭക്തി ഒരു നിഷ്ഠയായിരിക്കണം, കാട്ടിക്കൂട്ടലാവരുത്. ശരണം വിളികള്‍ മുഴങ്ങേണ്ടത് മനസ്സിനുള്ളില്ലാവണം; പുറത്തു ആള്‍ക്കാര്‍ കേള്‍ക്കാന്‍ വേണ്ടി ശരണം വിളിച്ചിട്ട് കാര്യമില്ല. മൌന പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കും. നമ്മുടെ ജന്മം കൊണ്ടു ഒരു അര്‍ത്ഥമുണ്ടാകേണം. നാലാളറിയിച്ച് ഞാനും ധര്‍മ്മം കൊടുത്തു എന്ന് തെളിയിക്കുന്നതില്‍ അര്‍ത്ഥമില്ല."
ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നാലും മുഴുവനും മനസ്സിലാകുന്നില്ല. മേലെ ആകാശത്തില്‍ ഇടയ്ക്കിടയ്ക്ക് ചെറിയ മിന്നല്‍പ്പിണരുകള്‍. ഒരു തണുത്ത കാറ്റടിക്കാന്‍ തുടങ്ങി. ആലിലകള്‍ ഇളകി മറിയുന്നു. എന്‍റെ മുന്നില്‍ സ്വാമിയാര്‍ ഒരു ഹിമാലയമായി വളര്‍ന്നു.
"കുട്ടി എന്താ ആലോചിക്കുന്നത്? വന്നതും, കണ്ടതും, അബദ്ധമായി എന്നുണ്ടോ?" സ്വാമിയാര്‍ ചോദിച്ചു.
"ഏയ്, അങ്ങന്യൊന്നും ഇല്യാ, സ്വാമിയെ മനസ്സിലാക്കാന്‍ ഞാനിനിയും വലുതാവേണം എന്ന് തോന്നുന്നു"
"മതി, ഇത്ര മതി, ഇതു തന്നെയാണ് തിരിച്ചറിവ്" അദ്ദേഹം പറഞ്ഞു. "ഇതും കൂടി കേള്‍ക്കുക, എന്നിട്ട് വീട്ടില്‍ പൊയ്ക്കൊള്ളു."
"കുട്ടിയെപ്പോലെ, എനിക്കും നിറമാര്‍ന്ന ഒരു ബാല്യവും, കൌമാരവും, ഒക്കെ ഉണ്ടായിരുന്നു. പ്രണയമുണ്ടായിരുന്നു; സ്നേഹം പകര്‍ന്ന് തന്ന ഒരു കുഞ്ഞു പാവാടക്കാരിയുണ്ടായിരുന്നു എല്ലാമെല്ലാം വേണ്ടുവോളം..."
സ്വാമിയാര്‍ തുടര്‍ന്നു: "സ്നേഹം ദിവ്യമായ ഒരു ഔഷധമാണല്ലോ. കയ്പ്പും, ചവര്‍പ്പും, മധുരവും, നമുക്കാസ്വദിക്കാനാവണം. കേവലം, മധുരം മാത്രം പ്രതീക്ഷിക്കരുത്. പക്ഷെ, ഞാന്‍ നേരത്തെ പറഞ്ഞ പോലെ നാം ഇളം പ്രായത്തില്‍ അരുതാത്തതിലെയ്ക്കെടുത്തു ചാടും. അനുഭവസ്ഥര്‍ പറയുന്നതു ചെവിക്കൊള്ളില്ല..."
സ്വാമിയാര്‍ എന്താണ് പറഞ്ഞു വരുന്നതു? അദ്ദേഹം പ്രണയിച്ചിരുന്നോ? വിവാഹം കഴിച്ചിരുന്നോ? വിരക്തി തോന്നി സംന്യസിച്ചതാണോ? എങ്ങിനെ ചോദിക്കും.
പൊടുന്നനെ ആര്‍ത്തിരമ്പി മഴ വന്നു; ആടിയുലഞ്ഞൊരു കാറ്റും. ദീപസ്തംഭത്തിലെ തിരികള്‍ കെട്ടു.
"പൊയ്ക്കോളൂ, കുട്ടി പൊയ്ക്കോളൂ" സ്വാമിയാര്‍ പറഞ്ഞു.
"ഞാന്‍ നാളെ വരാം. അങ്ങെനിക്കു കുറെ ഉപദേശങ്ങള്‍ തന്നു."
"പൊയ്ക്കോളൂ, നന്നായി വരും."
കൂട്ടുകാരുടെയിടയില്‍ സ്വാമിയാരെക്കണ്ട വിവരം പറയാന്‍ കൊതിയായി. ആരും അടുത്ത് ചെല്ലാത്ത സ്വാമിയാരുടെ മനസ്സു കേട്ട ഞാന്‍ മതില്‍ക്കെട്ടും കടന്ന്, പടികളിറങ്ങി ഓടി.
നാളെ കേള്‍ക്കാന്‍ പോകുന്ന തത്ത്വോപദേശങ്ങള്‍, അനുഭവങ്ങള്‍, തീര്‍ത്ഥയാത്രാ വിവരണങ്ങള്‍ - ഞാന്‍ കോള്‍മയിര്‍ കൊണ്ടു. സാധാരണ ചെറു ബാല്യക്കാര്‍ ചെല്ലാന്‍ മടിക്കുന്നെടത്ത് ഞാന്‍ ഇറങ്ങി ചെന്നിരിക്കുന്നു. ഭീതിയോടെ കണ്ടിരുന്ന ഒരു വ്യക്തി, നിര്‍മ്മല സ്നേഹത്തിന്റെ ഉറവയാണെന്ന് കണ്ടെത്തി ഞാന്‍!
അയ്യപ്പന്‍ വിളക്ക് കഴിഞ്ഞിട്ടില്ല! 'പന്തീരായിരം' കഴിഞ്ഞിട്ടില്ല!! അയ്യപ്പന്‍മാര്‍ മകരവിളക്കിനായി കെട്ടു നിറച്ചു പോയിട്ടുമില്ല!!! ഇതെന്തു സംഭവിച്ചു? പതിവു തെറ്റിച്ചു സ്വാമിയാര്‍ യാത്രയായിരിക്കുന്നു!
മഞ്ഞും തണുപ്പും പോയ പോലെ! പ്രകൃതി പെട്ടെന്ന് മാറിയോ? സ്വാമിയാര്‍ പോയതിനാല്‍ പ്രകൃതിയും പരിഭവിച്ചുവോ?
ഞാനാണോ തെറ്റുകാരന്‍?
അടുത്ത മണ്ഡല കാലത്തിനായി ഞാന്‍ കാത്തിരുന്നു....!
മഞ്ഞും തണുപ്പും കുളിരും ഈറന്‍ കാറ്റുമായി പ്രകൃതി വീണ്ടും വന്നു...അദ്ദേഹം വന്നില്ല ..പിന്നീടൊരിക്കലും!
(സുരേഷ്) 16.01.09
Tuesday, January 13, 2009
പാറുട്ട്യേമ
(കഥകള്‍ പറഞ്ഞു തന്ന്, പറഞ്ഞു തന്ന്, എന്നെ കഥ പറയാന്‍ പഠിപ്പിച്ച അച്ഛനു മുന്നില്‍ സമര്‍പ്പിക്കുന്നു)
(കഥ നടക്കുന്ന കാലം ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ച്)
"ഷഡാനനം ചന്ദന ലേപിതാന്ഗം
മഹോരസം ദിവ്യ മയൂര വാഹനം
രുദ്രസ്സ്യ സൂനും സുരലോകനാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ...."
"ഈയ്യമ്മക്ക് പാതിരാത്രിക്കും ഒറക്കല്യെ?" പരീക്ഷക്ക് ഉറക്കമിളച്ചിരുന്നു പഠിക്കുന്ന ഞാന്‍ കേട്ടു.
അമ്മമ്മയാണ്. വടക്കേ മുറിയില്‍ ഇന്നു അമ്മമ്മയ്ക്ക് ഒരതിഥിയുണ്ട്: കൊല്ലത്തിലൊരിക്കല്‍ അതിഥിയായെത്തുന്ന പാറുട്ട്യേമ! അവര്‍ സുബ്രഹ്മണ്യ പഞ്ചരത്നം ചൊല്ലുകയാണ്.
"ഗോകര്‍ണത്ത്‌ന്നു വരണ വരവാ", അല്ലെങ്കില്‍, "പഴനീന്ന് വരണ വരവാ", ഇങ്ങനെ ഒരു ആമുഖത്തോടെ കൊല്ലത്തിലൊരിക്കല്‍ വീട്ടിലെത്തുന്ന അതിഥിയാണ് പാറുട്ട്യേമ.
"നടന്നു നടന്നു കാലിന്ടടിയൊക്കെ തേഞ്ഞു ന്‍റെ ഉണ്ണിമയ്മ്മേ, സുബ്രഹ്മണ്യ സ്വാമീ ശരണം... " പഴനിയിലെ ഭസ്മവും മറ്റു പ്രസാദങ്ങളും അമ്മമ്മക്ക് കൊടുക്കും.
"മുരുകാ, പഴനിയാണ്ടവാ..." എന്നിങ്ങനെ അമ്മമ്മ വിളിക്കുമ്പോള്‍ മുത്തച്ഛന്‍ കളിയാക്കി ചോദിക്കും.
"ഈ നാട്ടിലുള്ള ദൈവൊക്കെ കഴിഞ്ഞു ഇപ്പൊ പാണ്ടി നാട്ടില്ക്കെത്ത്യോ?"
അമ്മമ്മ ഒന്നു രൂക്ഷമായി നോക്കും. "പഴനിയാണ്ടവന്റെ പ്രസാദാണ് കയ്യില്, ഞാനൊന്നും പറയിണില്യപ്പൊ മറുപടിയായിട്ട്".
അഞ്ചടി പൊക്കം കാണില്ല പാറുട്ട്യേമയ്ക്ക് .. തല മുണ്ഡനം ചെയ്തു ചന്ദനം പൂശിയിരിക്കും. കഴുത്തില്‍ രുദ്രാക്ഷ മാലകള്‍, ഭസ്മം, ചന്ദനം, കുംകുമക്കുറി, ഇങ്ങനെ ശരീരം കാണാത്ത വിധം കുറികള്‍. കാവി വസ്ത്രം. കയ്യില്‍ ഒരു ചെറിയ ഭാണ്ഡം. ഒരു വടി. കഴിഞ്ഞു , വേറെയൊന്നുമില്ല അവര്‍ക്ക് ഈ ഭൂലോകത്തില്‍. അവര്‍ പറയും, "എനിക്കെന്താ, പാദഹരം പാപഹരം."
രണ്ടു മൂന്നു ദിവസം - ഏറിയാല്‍ ഒരാഴ്ച - അവര്‍ വീട്ടില്‍ താമസിക്കും. "അടുത്ത കൊല്ലം ഈ കാലത്തു കണ്ടില്ലെങ്കില്‍ എവിട്യെങ്കിലും വീണു കഥ കഴിഞ്ഞൂന്ന് കരുത്യാ മതീട്ടോ!" പടിയിറങ്ങുമ്പോള്‍ അവര്‍ പറയുന്നതു കേള്‍ക്കാം.
സ്കൂളില്‍ നിന്നു വരുമ്പോള്‍ മുറ്റത്ത് അയയില്‍ കാവി വസ്ത്രം കണ്ടാല്‍ ഉറപ്പായി പാറുട്ട്യേമ എത്തിയിട്ടുണ്ടെന്ന്. ശനിയും ഞായറും ദിവസങ്ങളില്‍ ആയമ്മ ഉണ്ടാവണേ എന്ന് ഞങ്ങള്‍ - കുട്ടികള്‍ - പ്രാര്‍ത്ഥിക്കും. കാരണം, നല്ല കഥകള്‍, യാത്രാ വിവരണങ്ങള്‍, നമ്മള്‍ കാണാത്ത കേള്‍ക്കാത്ത വിശേഷങ്ങള്‍ - എല്ലാം അറിയാം.
"എന്നിട്ട്...എന്തുണ്ടായി?", ഉമ്മറപ്പടിയുടെ അടുത്ത് ചിമ്മിനിവിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഇരുന്ന് ഞാനും അനിയത്തിയും ചോദിക്കും.
"എന്നിട്ടെന്‍റെ കുട്ട്യോളെ... തിരുനാവായക്കടവില് മുങ്ങിയപ്പോ ഒരോളത്തിന് അങ്ങട് പടീലെ പിടി വിട്ടു. ഞാനങ്ങട് ഒഴുകി...നീന്താനൊട്ടറിയൂല്യ ...അല്ല അറിഞ്ഞിട്ടു ഒട്ടു കാര്യൂല്യ...മഴക്കാലത്ത് നല്ല ഒഴുക്കല്ലേ. ഒരു സ്വാമ്യാര് നീളത്തില്‍ ഒരു വേഷ്ടി ഇട്ടു തന്നു. ദൈവാധീനം കൊണ്ട് അതുമ്മല് പിട്‌ത്തം കിട്ടി. അയാള് വലിച്ച് കരയ്ക്കടുപ്പിച്ചു. വെള്ളത്ത്‌ന്നു കേറാന്‍ കഴിയോ?".
"അതെന്തേ?" ഞങ്ങള്‍ കുട്ടികള്‍ ഉദ്വേഗപൂര്‍വ്വം ചോദിക്കും.
"എന്താ മക്കളേ...പറയ്യാ...ന്‍റെ മേല് തുണിയൊന്നുല്യ...അതന്നെ."
ഇനിയെന്ത് ചോദിക്കും എന്ന് ഞങ്ങള്‍ വിഷമിച്ചിരിക്കുമ്പോള്‍ അവര്‍ തുടരും:
"ഗോപികമാരുടെ ചേല മോഷണം പോയപ്പോ അവരെന്താ ചെയ്ത്? അറിയില്യെ...രണ്ടു കയ്യും കൂപ്പി കൃഷ്ണനെ വണങ്ങി. അവര്ക്ക് ചെറുപ്പെര്‍ന്നു. ഞാനൊരു മുതുക്കി. ന്നാലും ഉടുതുണില്യാതെ ഇക്കണ്ട ആള്‍ക്കാരൊക്കെ നിക്കണ സ്ഥലത്ത് കരയ്ക്ക് കേറാന്‍ കഴിയോ? കാര്യം ഊഹിച്ച സ്വാമ്യാര് ആ വേഷ്ടി എടുത്തോളാന്‍ പറഞ്ഞു. വേഷ്ട്യുടുത്തു കരയ്ക്ക് കേറിയപ്പോ മൂപ്പരില്യ! അത് സാക്ഷാല്‍ മുരുകന്‍ തന്ന്യെര്‍ന്നൂന്നാണ് നിയ്ക്ക് പറയാനുള്ളത്. അങ്ങനെ ഒരാളെ അവടെ ആരും കണ്ട്ട്ടൂല്യ കേട്ടിട്ടൂല്യ!"
ഞങ്ങള്‍ കുട്ടികള്‍ക്ക് പാതിരയോടടുക്കുന്ന നേരത്ത് കേള്‍ക്കുന്ന ഇത്തരം കഥകളിലെ പൊരുള്‍
അറിയാറായിട്ടില്ല എന്ന് തോന്നും. എന്തായാലും സാക്ഷാല്‍ മുരുകനെ നേരിട്ടു കണ്ട ആളല്ലേ ഈ ഇരിക്കണത്!
"ഇനി വേറൊരു കഥ പറയൂ", ഞങ്ങള്‍ പറയും.
"കാശി വിശ്വനാഥ ക്ഷേത്രത്തില് പോയതു പറയട്ടെ?"
"കാശീലും പോയിട്ടുണ്ടോ?"
"ഈ പാറുട്ട്യേമ പൂവ്വാത്ത അമ്പലങ്ങള്‍ ഒന്നൂല്യ ന്‍റെ മക്കളേ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളും കണ്ടിരിക്കുണൂ. എങ്ങന്യാ ന്‍റെ കാലിന്റടി ഇങ്ങനെ തേഞ്ഞതു?"
എന്നിട്ട് ആ കൊച്ചു കാലടികള്‍ കാണിച്ചു തരും. ശരിയാണ്..കടല് കാണാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ ശേഖരിച്ചു കൊണ്ട് വരാറുള്ള 'കടല്‍ നാക്ക്' പോലെ പരന്നിരിക്കുന്നു!
മുത്തച്ഛന്റെ ആശ്രിതനായ തുപ്പന്‍ ചില ദിവസങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ മുറ്റത്ത് വന്നിരിക്കും. പാറുട്ട്യേമ കൂടി ഉള്ള ദിവസങ്ങളാണെങ്കില് അതിരസകരമായിരിക്കും. അയമ്മടെ കഥകളെ തോല്‍പ്പിക്കും വിധം തുപ്പന്‍ കഥകള്‍ അവതരിപ്പിക്കും. കേള്‍വിക്കാരായി ഞങ്ങള്‍ കുട്ടികളും, വലിയവരും മറ്റും ചെവി കൂര്‍പ്പിച്ചിരിക്കും. അങ്ങനെ അരങ്ങേറുന്ന ചില കഥകള്‍ ചില നേരങ്ങളില്‍ വാഗ്വാദങ്ങളില്‍ ചെന്നെത്തും - പാറുട്ട്യെമയും തുപ്പനും തമ്മില്‍.
തുപ്പന്‍ കഥ പറഞ്ഞു കേറുകയാണ്. "മരോട്ടി മരത്തിന്‍റെ ചോട്ടുക്കൂടെ അട്യേന്‍ അങ്ങട് കടന്നതും, തടിച്ച ഒരു വള്ളി മുന്നില്‍ തടസ്സമായി വീണു. എത്ര തട്ടി മാറ്റിയിട്ടും സാധനനങ്ങില്യ! ഇതെന്തു മറിമായാന്നിച്ചിട്ട് മേപ്പട്ടു നോക്ക്യപ്പോ, എന്താ?".
"എന്താ?" പാറുട്ട്യേമ ചോദിച്ചു.
തുപ്പന്‍ ചിറി ഒരല്‍പ്പം കോട്ടി ചെറുതായൊന്നു ചിരിച്ചു; എന്നിട്ട് പറഞ്ഞു, "ആരാ, മൂപ്പരന്നെ! ഹനുമാര്."
"ഹനുമാനോ?", ഞങ്ങള്‍ ഏറെ അതിശയത്തോടെ ചോദിക്കും.
"ആ കുട്ട്യോളെ, അമ്പലത്തിന്‍റെ നട അടച്ച് നമ്പൂരി പോയാപ്പിന്നെ "മൂപ്പര്" കൊറേ നേരം മരോട്ടി മരത്തിന്‍റെ മോളിലുണ്ടാവും. പിന്നെ ചാടലും, മറയലും, ആകെ തിക്കും തെരക്കന്നെ. ന്നെ പ്പോ എന്തിനാ തടഞ്ഞു നിര്‍ത്ത്യെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടണില്യ." തുപ്പന്‍ വിശാലമായ ആ അമ്പല പറമ്പിന്റെ ഒരു കോണില്‍ ഒരു കൊച്ചു കൂരയിലാണ് താമസം. ആ പറമ്പും വേണമെങ്കില്‍ ആ അമ്പലവും തുപ്പന്റെയാണ്ന്നാണ് വിചാരം.
"അതിപ്പോ ശ്രീ ഹനുമാനാണെന്ന് എന്താപ്പോ ഒറപ്പ്?" - പാറുട്ട്യേമയ്ക്ക് സഹിക്കിണില്യ.
"തമ്രാട്ട്യേമേ, ഇത്ങ്ങടെ പളനി മുരുകനല്ല, ഹനുമാരോട് കളിക്കല്ലേ". തുപ്പന്‍ വിട്ടു കൊടുക്കില്ല.
"ഹനുമാര്‍ക്ക് ഇളനീര് നേദിക്കാം ന്നു നേര്‍ന്ന തെങ്ങേററക്കാരന്‍ കുഞ്ഞന്‍ അത് മറന്നു. പിറ്റേ ദിവസം ഓന്റെ തലേമ്മല് "ധിം" ന്നു ഒരു കരിക്കല്ലേ വീണത്? കളിക്കല്ലേ തമ്രാട്ട്യേമേ!"
"ദൈവങ്ങളെ തമ്മില്‍ തല്ലൂടിക്കണ്ട" അമ്മമ്മ ഇടപെടും.
ഇങ്ങനെ കഥകള്‍ പലതും പറയുന്ന നേരത്തായിരിക്കും ചില ദിവസങ്ങളില്‍ തെങ്ങ് കയറ്റക്കാരന്‍ വേലായി വരിക - സിരകളെ ത്രസിപ്പിക്കുന്ന കഥകളുമായി.
"അതേയ്, രാത്രി പന്ത്രണ്ടു കഴിഞ്ഞാ പിന്നെ ആരും ആ തോട്ടിന്‍റെ വക്കത്തും, വരമ്പത്തും പോയിക്കല്ലേ. സഞ്ചാരംള്ള നേരാണ്.
"സഞ്ചാരോ?" ഞങ്ങള്‍ ചോദിക്കും.
"അതേയ്, പെരിണ്ടിരി അമ്പലത്തിന്റവ്ടുന്നു റാന്തലും പിടിച്ചു, ചോന്ന പട്ടും ചുറ്റി ഗന്ധര്‍വന്‍റെ സഞ്ചാരംള്ള നേരാണ്. ആലുമ്മിന്നു ഏറങ്ങി വരണത് ന്‍റെ കണ്ണോണ്ട് കണ്‍ടിട്ടള്ളതാ ഞാന്‍ - ഒരു സുമുഖന്‍. ഇതാ ആ വരമ്പത്തൂടെ നേരെ അങ്ങട് ചേന്നാത്തെ കൊളത്തിന്റെ കരയ്ക്കലെ പാല മരത്തിലിയ്ക്കാ പോയത്. യക്ഷിപ്പാലയല്ലേ, അവടെ. മൂപ്പരവ്ടുന്നു പിന്നെ ഒരു മൂന്നു-മൂന്നരയാവും തിരിച്ചു വരുമ്പോ. പിന്നെ, നേരെ ആലിമ്മേ കേറി, അങ്ങട് കാണാത്യാവും!"
വേലായി കണ്ട ദൃശ്യങ്ങള്‍ ഞങ്ങള്‍ ഭാവനയില്‍ കാണാന്‍ ശ്രമിയ്ക്കും. അപ്പോഴായിരിക്കും വേലായിടെ അടുത്ത കഥ:
"കഴിഞ്ഞാഴ്ച നാല്-നാലര മണിക്ക് കുളിക്കാന്‍ പോയീതാ; ഗുരുവായൂര്‍ക്ക് തൊഴാന്‍ പോണം. കുളക്കടവില്‍ സോപ്പും തോര്‍ത്തും വെച്ചിട്ട് ആരാപ്പോ ഈ നേരത്ത്? ആരെയും കാണാല്യാ! ചൂട്ട് ഒന്നു കൂടി വീശി നോക്കി, ആരൂല്യ. ഇതെന്തു പുതുമ ന്ന് വിചാരിച്ചു നോക്കുമ്പോ ഒരാളുണ്ട് വെള്ളത്തിന്നു മെല്ലെ പൊങ്ങി വരണു! ഞാന്‍ അന്തിച്ചു നോക്കാണ് - കണ്ട പരിചയണ്ട്; ന്നാ ഒട്ടു മനസ്സിലാവണില്ല. ആരാന്നു ചോയ്ക്കാന്‍ വിചാരിച്ചപ്ലേയ്ക്കും ആ ആള് ഈറനോടെ സോപ്പും തോര്‍ത്തും എടുത്ത് കേറിപ്പോയി! ആ നടത്തം കണ്ടപ്പോ നല്ല പരിചയം. പിടി കിട്ടി. കണ്ടപ്പന്‍ - കൊളത്തില് മുങ്ങി മരിച്ച കണ്ടപ്പന്‍...സംശല്യ. പടവ് കേറി നോക്ക്യപ്പഴെക്കും ആളടെ പൊടില്യാ! ന്‍റെ ശരീരത്തിന് ഒരു വെറ വന്നു. ഒരാഴ്ച പനിച്ചു കെടന്നു ന്‍റെ മക്കളെ."
ശ്രദ്ധ മുഴുവന്‍ വേലായി നേടി. പാറുട്ട്യേമ ആ കഥയെ കടത്തി വെട്ടാനായി ഒരുങ്ങി:
"ഉണ്ണിമയ്മ്മേ, കേക്കണോ ഒരു പുതുമ? ഗുരുവായൂര് അമ്പലക്കൊളത്തില് ഒന്നു മുങ്ങണം; നിര്‍മ്മാല്യം തൊഴണം. നേരം പുലര്‍ച്ചെ രണ്ടു-രണ്ടര മണി. നല്ല കുളിരുണ്ട്. പടവ്മ്മല് നല്ല വഴ്ക്കല്ണ്ട്; എറങ്ങാന്‍ നല്ല പേടീണ്ട്. എന്തായാലും മുങ്ങിക്കേറ്ണം..."എന്താ മുത്തശ്ശീ, കുളിരുണ്ടോ?" ഒരു ചെറു ബാല്യക്കാരന്‍. പത്തു-പന്ത്രണ്ടു...ഇവടത്തെ കുട്ടിടെ പ്രായം. "മുത്തശ്ശി പേടിയ്ക്കണ്ട, ഞാനുണ്ടല്ലോ കൂടെ." പിന്നെ, കുളീം കഴിഞ്ഞു, കയ്യ് പിടിച്ചു കൊണ്ടോയിന്നെ ഉള്ളില്ക്ക്.
ശ്രീകോവിലിനുള്ളില്‍ ചൈതന്യ സ്വരൂപം കണ്ടു കൈതോഴാന്‍ നേരം നോക്കുമ്പോ ആ കുട്ടില്യ!
അവടെ അങ്ങനെ ഒരാളെല്യ! ആരെര്‍ന്നു?"
"ആരെര്‍ന്നു?" ഞങ്ങള്‍ കൂട്ടത്തോടെ ചോദിക്കും.
"ഭഗവാന്‍ ശ്രീ കൃഷ്ണന്‍ തന്നെ, അല്ലാതാരാ?"
"നേരം ശ്ശി വൈകി, ഇനി കെടക്കാം", അമ്മമ്മ പറയും.
അങ്ങിനെ ആ കഥയരങ്ങ് അവിടെ അവസാനിക്കും.
മുത്തച്ഛന്‍ ചില ദിവസങ്ങളില്‍ രാത്രി ഉറക്കത്തില്‍ ദു:സ്വപ്നം കണ്ടു പേടിച്ചു നിലവിളിക്കും. ഞങ്ങളുടെയൊക്കെ ധൈര്യം മുത്തച്ഛന്‍ വീട്ടിലുണ്ടല്ലോ എന്നതാണ്. ഭൂത-പ്രേത-പിശാചുക്കളെയും, കള്ളന്മാരെയും, പേടിക്കാനില്ല. എന്നാല്‍ ഇത്തരം സ്വപ്‌നങ്ങള്‍ കണ്ടു മുത്തച്ഛന്‍ നിലവിളിക്കുന്ന രാത്രികളില്‍ ഞങ്ങള്‍ ആകെ പരിഭ്രമിയ്ക്കും.
അമ്മമ്മ വടക്കേ അകത്തു നിന്നു വന്ന്, തെക്കേ അകത്തു കിടക്കുന്ന മുത്തച്ഛനെ രണ്ടു കയ്യകലത്ത് നിന്നു ഉറക്കെ വിളിച്ചു ചോദിക്കും, "ദ് നോക്കൂന്നേ..., അതേയ്..., എന്തെ..." പക്ഷെ അത് കൊണ്ടൊന്നും മുത്തച്ഛന്‍ ഉണരില്ല.
ആണ്‍കുട്ടിയായ ഞാനായിരിക്കും മിക്കവാറും ഉറക്കെ വിളിച്ചുണര്‍ത്തുക. ആരും തൊട്ടടുത്ത് നില്‍ക്കില്ല - മുത്തച്ഛന്‍ സ്വബോധത്തില്‍ വരുന്നതു വരെ. അതിന് ഒരു കാരണവുമുണ്ട് - വഴിയേ പറയാം.
പാറുട്ട്യേമ, രാത്രികാലങ്ങളില്‍ മൂത്രമൊഴിക്കാന്‍ വാതില്‍ തുറന്നു മുറ്റത്തിറങ്ങും. പലപ്പോഴും അമ്മമ്മ പറയും, "ഈയമ്മ വന്നാല്‍ രാത്രി വല്ല കള്ളന്മാരും അകത്തു കേറിക്കൂട്‌ാവോ? ഓവില് മൂത്രോഴിച്ചാ പോരെ, അത് ചെയ്യില്യ."
(പിന്നെ - പിടി കിട്ടാത്ത രഹസ്യം - അല്‍പ്പം പറയാന്‍ കൊള്ളാത്തതാണെങ്കിലും - മനസ്സിലായി: പാറുട്ട്യേമ നിന്നിട്ടെ മൂത്രോഴിക്കൂത്രേ! മുത്തച്ഛന്‍ പറയുന്നതു കേള്‍ക്കാം: "അശ്രീകരം, മുറ്റം മുഴുവനും മൂത്രം നാറുന്നു.")
ഇങ്ങനെ മുറ്റത്തിറങ്ങി മൂത്രോഴിച്ച്ചു തിരിച്ചു വരുന്ന നേരത്താണ് മുത്തച്ഛന്‍ സ്വപ്നം കണ്ടു പേടിച്ചു കരയുന്നത് പാറുട്ട്യേമ കേള്‍ക്കുന്നത്. എന്താണ് സംഭവിച്ചത് എന്നറിയാതെ അവര്‍ പാവം ഓടിച്ചെന്നു, "പണിയ്ക്കരെ...പണിയ്ക്കരെ...എന്താ.." തൊട്ടു വിളിച്ചു തീര്‍ന്നില്ല -
"ട്ടെ" - എന്നൊരു ശബ്ദവും, പാറുട്ട്യേമ ഒരലര്‍ച്ചയോടെ "അയ്യോ" എന്ന് നിലത്തു വീണതും ഒരുമിച്ചായിരുന്നു.
മുത്തച്ഛന്‍ ഒരു കുഴപ്പം കാണിക്കും - ഇങ്ങനെ പേടിച്ചു കരയുന്ന നേരത്ത് ആര് തൊട്ടു വിളിച്ചാലും ഊക്കന്‍ അടി വീഴും. ഇതറിയുന്ന ഞങ്ങള്‍ സൂക്ഷിച്ചു ഒരു കയ്യകലത്ത് നിന്നെ ഉറക്കെ വിളിയ്ക്കൂ. ഇതറിയാത്ത പാവം പാറുട്ട്യേമയ്ക്ക് ജീവിതത്തില്‍ ആദ്യമായി ഒരടി കിട്ടി. പിറ്റേ ദിവസം അവര്‍ പോവുകയുമായി.
മുത്തച്ഛന്‍ "അയ്യത്തട" എന്നായി. സ്വപ്നേപി വിചാരിച്ച കാര്യമല്ല. ക്ഷമാപണം നടത്തി. അറിയാതെ ചെയ്ത കാര്യത്തിന് ക്ഷമ ചോദിക്കേണ്ട എന്ന് പാറുട്ട്യേമയും വളരെ ഭവ്യതയോടെ പറഞ്ഞു.
അവര്‍ പോകാനൊരുങ്ങുകയാണ്. തലേ ദിവസം രാത്രിയിലെ സംഭവ വികാസങ്ങള്‍...അമ്മമ്മയ്ക്ക് പാവം തോന്നി. രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് പറഞ്ഞു നോക്കി.
"ഇല്യ, ശരിയാവില്യ, പോണം ഉണ്ണിമയ്മ്മേ. ഗുരുവായൂര്, മമ്മിയൂര്, തൃപ്രയാര്‍, കൂടല്‍മാണിക്യം, ചോറ്റാനിക്കര, ഏറ്റുമാനൂര്‍....ഇങ്ങനെ കൊറേ പോവാനുണ്ട്...ഇനീം വന്നൂടെ? അപ്പൊ നാലൂസം അധികം പാര്‍ക്കാട്ടോ..."
ദൂരെ അവര്‍ ഒരു പൊട്ടായി മാറി...പിറ്റേ വര്‍ഷവും, അതിനടുത്ത വര്‍ഷവും...പിന്നീടൊരിക്കലും... അവര്‍ വന്നില്ല...അവര്‍ പറയാറുള്ളത് പോലെ എവിടെ വീണു കഥ കഴിഞ്ഞൂന്ന് ആര്‍ക്കറിയാം?
(സുരേഷ്) 14.01.09
(കഥ നടക്കുന്ന കാലം ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ച്)
"ഷഡാനനം ചന്ദന ലേപിതാന്ഗം
മഹോരസം ദിവ്യ മയൂര വാഹനം
രുദ്രസ്സ്യ സൂനും സുരലോകനാഥം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ ...."
"ഈയ്യമ്മക്ക് പാതിരാത്രിക്കും ഒറക്കല്യെ?" പരീക്ഷക്ക് ഉറക്കമിളച്ചിരുന്നു പഠിക്കുന്ന ഞാന്‍ കേട്ടു.
അമ്മമ്മയാണ്. വടക്കേ മുറിയില്‍ ഇന്നു അമ്മമ്മയ്ക്ക് ഒരതിഥിയുണ്ട്: കൊല്ലത്തിലൊരിക്കല്‍ അതിഥിയായെത്തുന്ന പാറുട്ട്യേമ! അവര്‍ സുബ്രഹ്മണ്യ പഞ്ചരത്നം ചൊല്ലുകയാണ്.
"ഗോകര്‍ണത്ത്‌ന്നു വരണ വരവാ", അല്ലെങ്കില്‍, "പഴനീന്ന് വരണ വരവാ", ഇങ്ങനെ ഒരു ആമുഖത്തോടെ കൊല്ലത്തിലൊരിക്കല്‍ വീട്ടിലെത്തുന്ന അതിഥിയാണ് പാറുട്ട്യേമ.
"നടന്നു നടന്നു കാലിന്ടടിയൊക്കെ തേഞ്ഞു ന്‍റെ ഉണ്ണിമയ്മ്മേ, സുബ്രഹ്മണ്യ സ്വാമീ ശരണം... " പഴനിയിലെ ഭസ്മവും മറ്റു പ്രസാദങ്ങളും അമ്മമ്മക്ക് കൊടുക്കും.
"മുരുകാ, പഴനിയാണ്ടവാ..." എന്നിങ്ങനെ അമ്മമ്മ വിളിക്കുമ്പോള്‍ മുത്തച്ഛന്‍ കളിയാക്കി ചോദിക്കും.
"ഈ നാട്ടിലുള്ള ദൈവൊക്കെ കഴിഞ്ഞു ഇപ്പൊ പാണ്ടി നാട്ടില്ക്കെത്ത്യോ?"
അമ്മമ്മ ഒന്നു രൂക്ഷമായി നോക്കും. "പഴനിയാണ്ടവന്റെ പ്രസാദാണ് കയ്യില്, ഞാനൊന്നും പറയിണില്യപ്പൊ മറുപടിയായിട്ട്".
അഞ്ചടി പൊക്കം കാണില്ല പാറുട്ട്യേമയ്ക്ക് .. തല മുണ്ഡനം ചെയ്തു ചന്ദനം പൂശിയിരിക്കും. കഴുത്തില്‍ രുദ്രാക്ഷ മാലകള്‍, ഭസ്മം, ചന്ദനം, കുംകുമക്കുറി, ഇങ്ങനെ ശരീരം കാണാത്ത വിധം കുറികള്‍. കാവി വസ്ത്രം. കയ്യില്‍ ഒരു ചെറിയ ഭാണ്ഡം. ഒരു വടി. കഴിഞ്ഞു , വേറെയൊന്നുമില്ല അവര്‍ക്ക് ഈ ഭൂലോകത്തില്‍. അവര്‍ പറയും, "എനിക്കെന്താ, പാദഹരം പാപഹരം."
രണ്ടു മൂന്നു ദിവസം - ഏറിയാല്‍ ഒരാഴ്ച - അവര്‍ വീട്ടില്‍ താമസിക്കും. "അടുത്ത കൊല്ലം ഈ കാലത്തു കണ്ടില്ലെങ്കില്‍ എവിട്യെങ്കിലും വീണു കഥ കഴിഞ്ഞൂന്ന് കരുത്യാ മതീട്ടോ!" പടിയിറങ്ങുമ്പോള്‍ അവര്‍ പറയുന്നതു കേള്‍ക്കാം.
സ്കൂളില്‍ നിന്നു വരുമ്പോള്‍ മുറ്റത്ത് അയയില്‍ കാവി വസ്ത്രം കണ്ടാല്‍ ഉറപ്പായി പാറുട്ട്യേമ എത്തിയിട്ടുണ്ടെന്ന്. ശനിയും ഞായറും ദിവസങ്ങളില്‍ ആയമ്മ ഉണ്ടാവണേ എന്ന് ഞങ്ങള്‍ - കുട്ടികള്‍ - പ്രാര്‍ത്ഥിക്കും. കാരണം, നല്ല കഥകള്‍, യാത്രാ വിവരണങ്ങള്‍, നമ്മള്‍ കാണാത്ത കേള്‍ക്കാത്ത വിശേഷങ്ങള്‍ - എല്ലാം അറിയാം.
"എന്നിട്ട്...എന്തുണ്ടായി?", ഉമ്മറപ്പടിയുടെ അടുത്ത് ചിമ്മിനിവിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ഇരുന്ന് ഞാനും അനിയത്തിയും ചോദിക്കും.
"എന്നിട്ടെന്‍റെ കുട്ട്യോളെ... തിരുനാവായക്കടവില് മുങ്ങിയപ്പോ ഒരോളത്തിന് അങ്ങട് പടീലെ പിടി വിട്ടു. ഞാനങ്ങട് ഒഴുകി...നീന്താനൊട്ടറിയൂല്യ ...അല്ല അറിഞ്ഞിട്ടു ഒട്ടു കാര്യൂല്യ...മഴക്കാലത്ത് നല്ല ഒഴുക്കല്ലേ. ഒരു സ്വാമ്യാര് നീളത്തില്‍ ഒരു വേഷ്ടി ഇട്ടു തന്നു. ദൈവാധീനം കൊണ്ട് അതുമ്മല് പിട്‌ത്തം കിട്ടി. അയാള് വലിച്ച് കരയ്ക്കടുപ്പിച്ചു. വെള്ളത്ത്‌ന്നു കേറാന്‍ കഴിയോ?".
"അതെന്തേ?" ഞങ്ങള്‍ കുട്ടികള്‍ ഉദ്വേഗപൂര്‍വ്വം ചോദിക്കും.
"എന്താ മക്കളേ...പറയ്യാ...ന്‍റെ മേല് തുണിയൊന്നുല്യ...അതന്നെ."
ഇനിയെന്ത് ചോദിക്കും എന്ന് ഞങ്ങള്‍ വിഷമിച്ചിരിക്കുമ്പോള്‍ അവര്‍ തുടരും:
"ഗോപികമാരുടെ ചേല മോഷണം പോയപ്പോ അവരെന്താ ചെയ്ത്? അറിയില്യെ...രണ്ടു കയ്യും കൂപ്പി കൃഷ്ണനെ വണങ്ങി. അവര്ക്ക് ചെറുപ്പെര്‍ന്നു. ഞാനൊരു മുതുക്കി. ന്നാലും ഉടുതുണില്യാതെ ഇക്കണ്ട ആള്‍ക്കാരൊക്കെ നിക്കണ സ്ഥലത്ത് കരയ്ക്ക് കേറാന്‍ കഴിയോ? കാര്യം ഊഹിച്ച സ്വാമ്യാര് ആ വേഷ്ടി എടുത്തോളാന്‍ പറഞ്ഞു. വേഷ്ട്യുടുത്തു കരയ്ക്ക് കേറിയപ്പോ മൂപ്പരില്യ! അത് സാക്ഷാല്‍ മുരുകന്‍ തന്ന്യെര്‍ന്നൂന്നാണ് നിയ്ക്ക് പറയാനുള്ളത്. അങ്ങനെ ഒരാളെ അവടെ ആരും കണ്ട്ട്ടൂല്യ കേട്ടിട്ടൂല്യ!"
ഞങ്ങള്‍ കുട്ടികള്‍ക്ക് പാതിരയോടടുക്കുന്ന നേരത്ത് കേള്‍ക്കുന്ന ഇത്തരം കഥകളിലെ പൊരുള്‍
അറിയാറായിട്ടില്ല എന്ന് തോന്നും. എന്തായാലും സാക്ഷാല്‍ മുരുകനെ നേരിട്ടു കണ്ട ആളല്ലേ ഈ ഇരിക്കണത്!
"ഇനി വേറൊരു കഥ പറയൂ", ഞങ്ങള്‍ പറയും.
"കാശി വിശ്വനാഥ ക്ഷേത്രത്തില് പോയതു പറയട്ടെ?"
"കാശീലും പോയിട്ടുണ്ടോ?"
"ഈ പാറുട്ട്യേമ പൂവ്വാത്ത അമ്പലങ്ങള്‍ ഒന്നൂല്യ ന്‍റെ മക്കളേ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളും കണ്ടിരിക്കുണൂ. എങ്ങന്യാ ന്‍റെ കാലിന്റടി ഇങ്ങനെ തേഞ്ഞതു?"
എന്നിട്ട് ആ കൊച്ചു കാലടികള്‍ കാണിച്ചു തരും. ശരിയാണ്..കടല് കാണാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ ശേഖരിച്ചു കൊണ്ട് വരാറുള്ള 'കടല്‍ നാക്ക്' പോലെ പരന്നിരിക്കുന്നു!
മുത്തച്ഛന്റെ ആശ്രിതനായ തുപ്പന്‍ ചില ദിവസങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ മുറ്റത്ത് വന്നിരിക്കും. പാറുട്ട്യേമ കൂടി ഉള്ള ദിവസങ്ങളാണെങ്കില് അതിരസകരമായിരിക്കും. അയമ്മടെ കഥകളെ തോല്‍പ്പിക്കും വിധം തുപ്പന്‍ കഥകള്‍ അവതരിപ്പിക്കും. കേള്‍വിക്കാരായി ഞങ്ങള്‍ കുട്ടികളും, വലിയവരും മറ്റും ചെവി കൂര്‍പ്പിച്ചിരിക്കും. അങ്ങനെ അരങ്ങേറുന്ന ചില കഥകള്‍ ചില നേരങ്ങളില്‍ വാഗ്വാദങ്ങളില്‍ ചെന്നെത്തും - പാറുട്ട്യെമയും തുപ്പനും തമ്മില്‍.
തുപ്പന്‍ കഥ പറഞ്ഞു കേറുകയാണ്. "മരോട്ടി മരത്തിന്‍റെ ചോട്ടുക്കൂടെ അട്യേന്‍ അങ്ങട് കടന്നതും, തടിച്ച ഒരു വള്ളി മുന്നില്‍ തടസ്സമായി വീണു. എത്ര തട്ടി മാറ്റിയിട്ടും സാധനനങ്ങില്യ! ഇതെന്തു മറിമായാന്നിച്ചിട്ട് മേപ്പട്ടു നോക്ക്യപ്പോ, എന്താ?".
"എന്താ?" പാറുട്ട്യേമ ചോദിച്ചു.
തുപ്പന്‍ ചിറി ഒരല്‍പ്പം കോട്ടി ചെറുതായൊന്നു ചിരിച്ചു; എന്നിട്ട് പറഞ്ഞു, "ആരാ, മൂപ്പരന്നെ! ഹനുമാര്."
"ഹനുമാനോ?", ഞങ്ങള്‍ ഏറെ അതിശയത്തോടെ ചോദിക്കും.
"ആ കുട്ട്യോളെ, അമ്പലത്തിന്‍റെ നട അടച്ച് നമ്പൂരി പോയാപ്പിന്നെ "മൂപ്പര്" കൊറേ നേരം മരോട്ടി മരത്തിന്‍റെ മോളിലുണ്ടാവും. പിന്നെ ചാടലും, മറയലും, ആകെ തിക്കും തെരക്കന്നെ. ന്നെ പ്പോ എന്തിനാ തടഞ്ഞു നിര്‍ത്ത്യെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടണില്യ." തുപ്പന്‍ വിശാലമായ ആ അമ്പല പറമ്പിന്റെ ഒരു കോണില്‍ ഒരു കൊച്ചു കൂരയിലാണ് താമസം. ആ പറമ്പും വേണമെങ്കില്‍ ആ അമ്പലവും തുപ്പന്റെയാണ്ന്നാണ് വിചാരം.
"അതിപ്പോ ശ്രീ ഹനുമാനാണെന്ന് എന്താപ്പോ ഒറപ്പ്?" - പാറുട്ട്യേമയ്ക്ക് സഹിക്കിണില്യ.
"തമ്രാട്ട്യേമേ, ഇത്ങ്ങടെ പളനി മുരുകനല്ല, ഹനുമാരോട് കളിക്കല്ലേ". തുപ്പന്‍ വിട്ടു കൊടുക്കില്ല.
"ഹനുമാര്‍ക്ക് ഇളനീര് നേദിക്കാം ന്നു നേര്‍ന്ന തെങ്ങേററക്കാരന്‍ കുഞ്ഞന്‍ അത് മറന്നു. പിറ്റേ ദിവസം ഓന്റെ തലേമ്മല് "ധിം" ന്നു ഒരു കരിക്കല്ലേ വീണത്? കളിക്കല്ലേ തമ്രാട്ട്യേമേ!"
"ദൈവങ്ങളെ തമ്മില്‍ തല്ലൂടിക്കണ്ട" അമ്മമ്മ ഇടപെടും.
ഇങ്ങനെ കഥകള്‍ പലതും പറയുന്ന നേരത്തായിരിക്കും ചില ദിവസങ്ങളില്‍ തെങ്ങ് കയറ്റക്കാരന്‍ വേലായി വരിക - സിരകളെ ത്രസിപ്പിക്കുന്ന കഥകളുമായി.
"അതേയ്, രാത്രി പന്ത്രണ്ടു കഴിഞ്ഞാ പിന്നെ ആരും ആ തോട്ടിന്‍റെ വക്കത്തും, വരമ്പത്തും പോയിക്കല്ലേ. സഞ്ചാരംള്ള നേരാണ്.
"സഞ്ചാരോ?" ഞങ്ങള്‍ ചോദിക്കും.
"അതേയ്, പെരിണ്ടിരി അമ്പലത്തിന്റവ്ടുന്നു റാന്തലും പിടിച്ചു, ചോന്ന പട്ടും ചുറ്റി ഗന്ധര്‍വന്‍റെ സഞ്ചാരംള്ള നേരാണ്. ആലുമ്മിന്നു ഏറങ്ങി വരണത് ന്‍റെ കണ്ണോണ്ട് കണ്‍ടിട്ടള്ളതാ ഞാന്‍ - ഒരു സുമുഖന്‍. ഇതാ ആ വരമ്പത്തൂടെ നേരെ അങ്ങട് ചേന്നാത്തെ കൊളത്തിന്റെ കരയ്ക്കലെ പാല മരത്തിലിയ്ക്കാ പോയത്. യക്ഷിപ്പാലയല്ലേ, അവടെ. മൂപ്പരവ്ടുന്നു പിന്നെ ഒരു മൂന്നു-മൂന്നരയാവും തിരിച്ചു വരുമ്പോ. പിന്നെ, നേരെ ആലിമ്മേ കേറി, അങ്ങട് കാണാത്യാവും!"
വേലായി കണ്ട ദൃശ്യങ്ങള്‍ ഞങ്ങള്‍ ഭാവനയില്‍ കാണാന്‍ ശ്രമിയ്ക്കും. അപ്പോഴായിരിക്കും വേലായിടെ അടുത്ത കഥ:
"കഴിഞ്ഞാഴ്ച നാല്-നാലര മണിക്ക് കുളിക്കാന്‍ പോയീതാ; ഗുരുവായൂര്‍ക്ക് തൊഴാന്‍ പോണം. കുളക്കടവില്‍ സോപ്പും തോര്‍ത്തും വെച്ചിട്ട് ആരാപ്പോ ഈ നേരത്ത്? ആരെയും കാണാല്യാ! ചൂട്ട് ഒന്നു കൂടി വീശി നോക്കി, ആരൂല്യ. ഇതെന്തു പുതുമ ന്ന് വിചാരിച്ചു നോക്കുമ്പോ ഒരാളുണ്ട് വെള്ളത്തിന്നു മെല്ലെ പൊങ്ങി വരണു! ഞാന്‍ അന്തിച്ചു നോക്കാണ് - കണ്ട പരിചയണ്ട്; ന്നാ ഒട്ടു മനസ്സിലാവണില്ല. ആരാന്നു ചോയ്ക്കാന്‍ വിചാരിച്ചപ്ലേയ്ക്കും ആ ആള് ഈറനോടെ സോപ്പും തോര്‍ത്തും എടുത്ത് കേറിപ്പോയി! ആ നടത്തം കണ്ടപ്പോ നല്ല പരിചയം. പിടി കിട്ടി. കണ്ടപ്പന്‍ - കൊളത്തില് മുങ്ങി മരിച്ച കണ്ടപ്പന്‍...സംശല്യ. പടവ് കേറി നോക്ക്യപ്പഴെക്കും ആളടെ പൊടില്യാ! ന്‍റെ ശരീരത്തിന് ഒരു വെറ വന്നു. ഒരാഴ്ച പനിച്ചു കെടന്നു ന്‍റെ മക്കളെ."
ശ്രദ്ധ മുഴുവന്‍ വേലായി നേടി. പാറുട്ട്യേമ ആ കഥയെ കടത്തി വെട്ടാനായി ഒരുങ്ങി:
"ഉണ്ണിമയ്മ്മേ, കേക്കണോ ഒരു പുതുമ? ഗുരുവായൂര് അമ്പലക്കൊളത്തില് ഒന്നു മുങ്ങണം; നിര്‍മ്മാല്യം തൊഴണം. നേരം പുലര്‍ച്ചെ രണ്ടു-രണ്ടര മണി. നല്ല കുളിരുണ്ട്. പടവ്മ്മല് നല്ല വഴ്ക്കല്ണ്ട്; എറങ്ങാന്‍ നല്ല പേടീണ്ട്. എന്തായാലും മുങ്ങിക്കേറ്ണം..."എന്താ മുത്തശ്ശീ, കുളിരുണ്ടോ?" ഒരു ചെറു ബാല്യക്കാരന്‍. പത്തു-പന്ത്രണ്ടു...ഇവടത്തെ കുട്ടിടെ പ്രായം. "മുത്തശ്ശി പേടിയ്ക്കണ്ട, ഞാനുണ്ടല്ലോ കൂടെ." പിന്നെ, കുളീം കഴിഞ്ഞു, കയ്യ് പിടിച്ചു കൊണ്ടോയിന്നെ ഉള്ളില്ക്ക്.
ശ്രീകോവിലിനുള്ളില്‍ ചൈതന്യ സ്വരൂപം കണ്ടു കൈതോഴാന്‍ നേരം നോക്കുമ്പോ ആ കുട്ടില്യ!
അവടെ അങ്ങനെ ഒരാളെല്യ! ആരെര്‍ന്നു?"
"ആരെര്‍ന്നു?" ഞങ്ങള്‍ കൂട്ടത്തോടെ ചോദിക്കും.
"ഭഗവാന്‍ ശ്രീ കൃഷ്ണന്‍ തന്നെ, അല്ലാതാരാ?"
"നേരം ശ്ശി വൈകി, ഇനി കെടക്കാം", അമ്മമ്മ പറയും.
അങ്ങിനെ ആ കഥയരങ്ങ് അവിടെ അവസാനിക്കും.
മുത്തച്ഛന്‍ ചില ദിവസങ്ങളില്‍ രാത്രി ഉറക്കത്തില്‍ ദു:സ്വപ്നം കണ്ടു പേടിച്ചു നിലവിളിക്കും. ഞങ്ങളുടെയൊക്കെ ധൈര്യം മുത്തച്ഛന്‍ വീട്ടിലുണ്ടല്ലോ എന്നതാണ്. ഭൂത-പ്രേത-പിശാചുക്കളെയും, കള്ളന്മാരെയും, പേടിക്കാനില്ല. എന്നാല്‍ ഇത്തരം സ്വപ്‌നങ്ങള്‍ കണ്ടു മുത്തച്ഛന്‍ നിലവിളിക്കുന്ന രാത്രികളില്‍ ഞങ്ങള്‍ ആകെ പരിഭ്രമിയ്ക്കും.
അമ്മമ്മ വടക്കേ അകത്തു നിന്നു വന്ന്, തെക്കേ അകത്തു കിടക്കുന്ന മുത്തച്ഛനെ രണ്ടു കയ്യകലത്ത് നിന്നു ഉറക്കെ വിളിച്ചു ചോദിക്കും, "ദ് നോക്കൂന്നേ..., അതേയ്..., എന്തെ..." പക്ഷെ അത് കൊണ്ടൊന്നും മുത്തച്ഛന്‍ ഉണരില്ല.
ആണ്‍കുട്ടിയായ ഞാനായിരിക്കും മിക്കവാറും ഉറക്കെ വിളിച്ചുണര്‍ത്തുക. ആരും തൊട്ടടുത്ത് നില്‍ക്കില്ല - മുത്തച്ഛന്‍ സ്വബോധത്തില്‍ വരുന്നതു വരെ. അതിന് ഒരു കാരണവുമുണ്ട് - വഴിയേ പറയാം.
പാറുട്ട്യേമ, രാത്രികാലങ്ങളില്‍ മൂത്രമൊഴിക്കാന്‍ വാതില്‍ തുറന്നു മുറ്റത്തിറങ്ങും. പലപ്പോഴും അമ്മമ്മ പറയും, "ഈയമ്മ വന്നാല്‍ രാത്രി വല്ല കള്ളന്മാരും അകത്തു കേറിക്കൂട്‌ാവോ? ഓവില് മൂത്രോഴിച്ചാ പോരെ, അത് ചെയ്യില്യ."
(പിന്നെ - പിടി കിട്ടാത്ത രഹസ്യം - അല്‍പ്പം പറയാന്‍ കൊള്ളാത്തതാണെങ്കിലും - മനസ്സിലായി: പാറുട്ട്യേമ നിന്നിട്ടെ മൂത്രോഴിക്കൂത്രേ! മുത്തച്ഛന്‍ പറയുന്നതു കേള്‍ക്കാം: "അശ്രീകരം, മുറ്റം മുഴുവനും മൂത്രം നാറുന്നു.")
ഇങ്ങനെ മുറ്റത്തിറങ്ങി മൂത്രോഴിച്ച്ചു തിരിച്ചു വരുന്ന നേരത്താണ് മുത്തച്ഛന്‍ സ്വപ്നം കണ്ടു പേടിച്ചു കരയുന്നത് പാറുട്ട്യേമ കേള്‍ക്കുന്നത്. എന്താണ് സംഭവിച്ചത് എന്നറിയാതെ അവര്‍ പാവം ഓടിച്ചെന്നു, "പണിയ്ക്കരെ...പണിയ്ക്കരെ...എന്താ.." തൊട്ടു വിളിച്ചു തീര്‍ന്നില്ല -
"ട്ടെ" - എന്നൊരു ശബ്ദവും, പാറുട്ട്യേമ ഒരലര്‍ച്ചയോടെ "അയ്യോ" എന്ന് നിലത്തു വീണതും ഒരുമിച്ചായിരുന്നു.
മുത്തച്ഛന്‍ ഒരു കുഴപ്പം കാണിക്കും - ഇങ്ങനെ പേടിച്ചു കരയുന്ന നേരത്ത് ആര് തൊട്ടു വിളിച്ചാലും ഊക്കന്‍ അടി വീഴും. ഇതറിയുന്ന ഞങ്ങള്‍ സൂക്ഷിച്ചു ഒരു കയ്യകലത്ത് നിന്നെ ഉറക്കെ വിളിയ്ക്കൂ. ഇതറിയാത്ത പാവം പാറുട്ട്യേമയ്ക്ക് ജീവിതത്തില്‍ ആദ്യമായി ഒരടി കിട്ടി. പിറ്റേ ദിവസം അവര്‍ പോവുകയുമായി.
മുത്തച്ഛന്‍ "അയ്യത്തട" എന്നായി. സ്വപ്നേപി വിചാരിച്ച കാര്യമല്ല. ക്ഷമാപണം നടത്തി. അറിയാതെ ചെയ്ത കാര്യത്തിന് ക്ഷമ ചോദിക്കേണ്ട എന്ന് പാറുട്ട്യേമയും വളരെ ഭവ്യതയോടെ പറഞ്ഞു.
അവര്‍ പോകാനൊരുങ്ങുകയാണ്. തലേ ദിവസം രാത്രിയിലെ സംഭവ വികാസങ്ങള്‍...അമ്മമ്മയ്ക്ക് പാവം തോന്നി. രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് പറഞ്ഞു നോക്കി.
"ഇല്യ, ശരിയാവില്യ, പോണം ഉണ്ണിമയ്മ്മേ. ഗുരുവായൂര്, മമ്മിയൂര്, തൃപ്രയാര്‍, കൂടല്‍മാണിക്യം, ചോറ്റാനിക്കര, ഏറ്റുമാനൂര്‍....ഇങ്ങനെ കൊറേ പോവാനുണ്ട്...ഇനീം വന്നൂടെ? അപ്പൊ നാലൂസം അധികം പാര്‍ക്കാട്ടോ..."
ദൂരെ അവര്‍ ഒരു പൊട്ടായി മാറി...പിറ്റേ വര്‍ഷവും, അതിനടുത്ത വര്‍ഷവും...പിന്നീടൊരിക്കലും... അവര്‍ വന്നില്ല...അവര്‍ പറയാറുള്ളത് പോലെ എവിടെ വീണു കഥ കഴിഞ്ഞൂന്ന് ആര്‍ക്കറിയാം?
(സുരേഷ്) 14.01.09
Subscribe to:
Posts (Atom)